കല്ലുകള്‍ പിഴുത് കനാലില്‍ എറിഞ്ഞു, തിരൂരിലും ചോറ്റാനിക്കരയിലും പ്രതിഷേധം ശക്തം

സംസ്ഥാനത്ത് സില്‍വര്‍ ലൈനെതിരായ പ്രതിഷേധങ്ങള്‍ ഇന്നും തുടരുന്നു. മലപ്പുറം തിരൂര്‍ വെങ്ങാലൂരിലും, എറണാകുളം ചോറ്റാനിക്കരയിലും കല്ലിടലിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി എത്തി. സര്‍വേ കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റി. പൊലീസും നാട്ടുകാരും തമ്മില്‍ സ്ഥലത്ത് വാക്കുതര്‍ക്കവും സംഘര്‍ഷവുമായി. എറണാകുളത്ത് സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിവച്ചു.

തിരൂരില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സംഘര്‍ഷം രൂക്ഷമായതോടെ വെങ്ങാലൂര്‍ ജുമാ മസ്ജിദിന് സമീപം കല്ലിടല്‍ ഒഴിവാക്കി. സ്ഥലം ഏറ്റെടുത്തല്‍ എങ്ങോട്ട് പോകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പുനരധിവാസത്തെ കുറിച്ച് യാതൊരു വ്യക്തതയും ഇല്ല. പ്രതിഷേധക്കാര്‍ പിഴുതെടുത്ത കല്ലുകള്‍ പറമ്പില്‍ നിന്നെടുത്ത് പഞ്ചായത്ത് റോഡില്‍ കൊണ്ടുവന്ന് ഇട്ടു.

ചോറ്റാനിക്കരയില്‍ ഡി.സി.സി പ്രസിഡന്റായ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കല്ലിടലിനെതിരെ പ്രതിഷേധം നടന്നു. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലെടുത്ത് കനാലില്‍ എറിഞ്ഞായിരുന്നു പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പടെ നൂറോളം പേരാണ് പ്രതിഷേധിക്കുന്നത്. എറണാകുളം മാമലയില്‍ ഇന്നലെ സ്ഥാപിച്ച സര്‍വേ കല്ലുകളും പിഴുതുമാറ്റി.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം