കല്ലുകള്‍ പിഴുത് കനാലില്‍ എറിഞ്ഞു, തിരൂരിലും ചോറ്റാനിക്കരയിലും പ്രതിഷേധം ശക്തം

സംസ്ഥാനത്ത് സില്‍വര്‍ ലൈനെതിരായ പ്രതിഷേധങ്ങള്‍ ഇന്നും തുടരുന്നു. മലപ്പുറം തിരൂര്‍ വെങ്ങാലൂരിലും, എറണാകുളം ചോറ്റാനിക്കരയിലും കല്ലിടലിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി എത്തി. സര്‍വേ കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റി. പൊലീസും നാട്ടുകാരും തമ്മില്‍ സ്ഥലത്ത് വാക്കുതര്‍ക്കവും സംഘര്‍ഷവുമായി. എറണാകുളത്ത് സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിവച്ചു.

തിരൂരില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സംഘര്‍ഷം രൂക്ഷമായതോടെ വെങ്ങാലൂര്‍ ജുമാ മസ്ജിദിന് സമീപം കല്ലിടല്‍ ഒഴിവാക്കി. സ്ഥലം ഏറ്റെടുത്തല്‍ എങ്ങോട്ട് പോകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പുനരധിവാസത്തെ കുറിച്ച് യാതൊരു വ്യക്തതയും ഇല്ല. പ്രതിഷേധക്കാര്‍ പിഴുതെടുത്ത കല്ലുകള്‍ പറമ്പില്‍ നിന്നെടുത്ത് പഞ്ചായത്ത് റോഡില്‍ കൊണ്ടുവന്ന് ഇട്ടു.

ചോറ്റാനിക്കരയില്‍ ഡി.സി.സി പ്രസിഡന്റായ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കല്ലിടലിനെതിരെ പ്രതിഷേധം നടന്നു. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലെടുത്ത് കനാലില്‍ എറിഞ്ഞായിരുന്നു പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പടെ നൂറോളം പേരാണ് പ്രതിഷേധിക്കുന്നത്. എറണാകുളം മാമലയില്‍ ഇന്നലെ സ്ഥാപിച്ച സര്‍വേ കല്ലുകളും പിഴുതുമാറ്റി.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം