മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍. കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ശ്രീറാം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തന്റെ വലതുകൈ മുട്ടിന് പരിക്കുണ്ടെന്നും മാധ്യമങ്ങള്‍ സംഭവം പെരുപ്പിച്ചു കാണിച്ചെന്നും ശ്രീറാം ജാമ്യാപേക്ഷയില്‍ പറഞ്ഞു. ശ്രീറാമിനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്.

അതേസമയം ശ്രീറാം വെങ്കിട്ടരാമനെ സെല്ലില്‍ നിന്ന് മള്‍ട്ടിസ്‌പെഷാലിറ്റി ഐ.സി. യുവിലേക്ക് മാറ്റി. ആദ്യം സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് മാറ്റിയതിനു ശേഷമാണ് ഇന്ന് രാവിലെ ശ്രീറാമിനെ മള്‍ട്ടിസ്‌പെഷാലിറ്റി ഐ.സി.യുവിലേക്ക് മാറ്റിയത്. എന്നാല്‍ മാറ്റങ്ങളുടെ കാരണം മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ ശ്രീറാമിന് ആന്തരിക രക്തസ്രാവവും ഛര്‍ദ്ദിയും ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നുമുള്ളതിനാലാണ് നടപടിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറ്റം നിഷേധിച്ച ശ്രീറാം, നരഹത്യയ്ക്കുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസില്‍ നിര്‍ണായകമായ രക്തപരിശോധനാഫലവും ഇന്ന് പുറത്തുവരും. അതേസമയം, ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന മെഡിക്കല്‍ പരിശോധനാഫലം ഇന്ന് ഔദ്യോഗികമായി പുറത്തു വന്നേയ്ക്കും. അപകടമുണ്ടായി ഏതാണ്ട് ഒമ്പത് മണിക്കൂര്‍ കഴിഞ്ഞാണ് ശ്രീറാമിന്റെ രക്തം പരിശോധിക്കാനായി എടുത്തത്. സമയം വൈകുംതോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിദ്ധ്യം കുറയുമെന്ന് നേരത്തെ മെഡിക്കല്‍ വിദഗ്ധര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്പെന്‍ഡ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. റിമാന്‍ഡിലായ ഉദ്യോഗസ്ഥനെ സര്‍വീസ് ചട്ടമനുസരിച്ച് 24 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണമെന്നാണ്. എന്നാല്‍ ശ്രീറാമിനെതിരായ നടപടി വൈകിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞായിരുന്നു നടപടി വൈകിച്ചത്

Latest Stories

മമതക്ക് വീണ്ടും തിരിച്ചടി; പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ്

കൃഷിമന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ; കെ എം ബഷീറിൻ്റെ കൊലയാളിയെ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമ പ്രവർത്തകർ

ഓസ്‌ട്രേലിയൻ കുടിയേറ്റ തൊഴിലാളികളുടെ ചൂഷണം ഒരു അപകടമല്ല, ഒരു സാമ്പത്തിക മാതൃകയാണ്; ഓസ്‌ട്രേലിയൻ സ്വപ്നമോ, ആധുനിക അടിമത്തമോ? 10,000 കുടിയേറ്റ തൊഴിലാളികൾ പറയുന്ന ഞെട്ടിക്കുന്ന കഥ"

കാലവർഷം എത്തും മുൻപേ അതിശക്ത മഴ, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

'നരഹത്യാക്കുറ്റം ചുമത്തിയത് പരിശോധയില്ലാതെ, എസ്‌ഐടിയുടെ ഉദ്ദേശ്യമെന്താണ്?’; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ കോടതി

ഡൽഹിയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തം: പലരും മരിച്ചത് ശ്വാസം മുട്ടി; അപകടത്തിൽപ്പെട്ടവരിൽ കൂടുതലും ആഫ്രിക്കക്കാർ

രാഷ്ട്രീയ വൈരാഗ്യത്തിന് ജീവനക്കാരെ സ്ഥലംമാറ്റിയത് റദ്ദാക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ, അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

'പുതിയ അംഗങ്ങൾ ചട്ടം പഠിക്കണം, 17ന് സെമിനാർ'; നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വൻ നാശനഷ്ടം

പിരമിഡിന്റെ അടിത്തട്ടിൽ ബുൾഡോസർ ഇടിക്കുമ്പോൾ: പശ്ചിമ ബംഗാളിലെ റെയിൽവേ കച്ചവടക്കാരെ ഒഴിപ്പിക്കൽ എന്താണ് നമ്മെ പഠിപ്പിക്കുന്നത്?: ഹൗറയിലെ ബുൾഡോസർ, മുംബൈയിലെ ബോർഡ്റൂം: എഫ്എംസിജി ഭീമന്മാർ കേൾക്കുന്നുണ്ടോ?