വെള്ളാപ്പള്ളിയുടെ നട്ടെല്ല് ആര്‍ക്കും പണയം വെച്ചിട്ടില്ല; ശിഹാബ് തങ്ങളിന്റെ കോലം കത്തിച്ച് യൂണിയനുകള്‍; പടനായകനെ തുരത്തി പടയെ തകര്‍ക്കാമെന്ന് കരുതെരുതെന്ന് എസ്എന്‍ഡിപി

മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി
നടേശന് പിന്തുണയുമായി യൂണിയനുകള്‍. കൊല്ലംകോട്, മീനച്ചില്‍, കൊല്ലം യൂണിയനുകളാണ് വെള്ളപ്പള്ളിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. കൊല്ലംകോട് മുസ്ലിം ലീഗ് നേതാവായ സാദിഖലി ശിഹാബ് തങ്ങളിന്റെ കോലം കത്തിച്ചു. എസ് എന്‍ ഡി പി യോഗം മീനച്ചില്‍ യൂണിയന്‍ പന്തം കൊളുത്തിയും പ്രതിഷേധിച്ചു.

സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കുന്നതിനായി നട്ടെല്ല് നിവര്‍ത്തി നിന്നു കൊണ്ട് ആരുടെയും മുഖം നോക്കാതെ സത്യം എവിടെയും വിളിച്ചു പറയുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് മീനച്ചില്‍ യൂണിയന്‍ വ്യക്തമാക്കി. ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാന്‍ അല്ല, സാമൂഹിക നീതിക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്.

വെള്ളാപ്പള്ളിയുടെ വായടപ്പിക്കാം എന്നും പടനായകനെ തുരത്തി പടയെ ശിന്നഭിന്നമാക്കാമെന്നും ആരും കരുതേണ്ടതും ഇല്ല. ലക്ഷക്കണക്കിനായ ഈഴവജനത സ്വജീവന്‍ ബലികൊടുത്തും വെള്ളാപ്പള്ളിയ്ക്ക് സംരക്ഷണകവചം ഒരുക്കും. ഇതിനായി മീനച്ചില്‍ യൂണിയന് കീഴിലെ മുഴുവന്‍ സമുദായ അംഗങ്ങളും ഉണ്ടാകും എന്നും ഇനിയും സമുദായത്തേയോ സമുദായ നേതാക്കളേയോ ഒറ്റതിരിഞ്ഞ് ആക്രമിക്കുവാന്‍ ശ്രമിച്ചാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുകയില്ലെന്നും മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു.

അതേസമയം, മലപ്പുറം ജില്ലക്കെതിരെ നടത്തിയ പരാമര്‍ശത്തിലെ ഒരു വാക്കുപോലും പോലും പിന്‍വലിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശന്‍ പറഞ്ഞഒ. താനൊരു മുസ്ലിം വിരോധിയല്ലെന്നും ആടിനെ പട്ടിയാക്കാനാണ് ചില മുസ്ലിം ലീഗ് നേതാക്കളുടെ ശ്രമമെന്നും അദേഹം തുറന്നടിച്ചു. സമുദായത്തിന്റെ പിന്നാക്കാവസ്ഥയാണ് താന്‍ പറഞ്ഞത്. പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണ്. തന്നെ വര്‍ഗീയവാദിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോപിച്ചു.

ഒരു ഹിന്ദുവിനെ എന്തുകൊണ്ടാണ് മുസ്ലിം ലീഗ് മലപ്പുറത്ത് സ്ഥാനാര്‍ഥിയാക്കുന്നില്ല. നീതിക്ക് വേണ്ടിയുള്ള യാചനയാണ് നടത്തിയത്. മലപ്പുറം ആരുടെയും സാമ്രാജ്യമല്ല. കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തിന്റെ പേരില്‍ ചിലര്‍ എന്റെ കോലം കത്തിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ തന്നെ കത്തിച്ചാലും വിരോധമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മലപ്പുറത്ത് എസ്എന്‍ഡിപിക്ക് ഒരു കോളജ് പോലുമല്ല. എന്നാല്‍, 17 കോളജുകളാണ് മുസ്ലിം സമുദായത്തിന് ഉള്ളത്. മലപ്പുറത്തെ എസ്എന്‍ഡിപിയുടെ ഒരു അണ്‍ എയ്ഡഡ് കോളജ് എയ്ഡഡാക്കാന്‍ നിരന്തരമായി അഭ്യര്‍ഥിച്ചിട്ടും അത് ചെയ്ത് തരാന്‍ യുഡിഎഫ് ഭരണകാലത്ത് തയാറായില്ല. തുടര്‍ന്നാണ് ലീഗുമായി വേര്‍പിരിയുന്നത്. മലപ്പുറത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഭൂരിപക്ഷം ലീഗിലെ സമ്പന്നരുടെ കൈവശമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭായി ഭായി ആയി നടന്നതിനുശേഷം വഞ്ചിക്കപ്പെട്ടപ്പോഴാണ് ഞാന്‍ മാറിയത്. അന്ന് കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ തിരിച്ചു വിളിച്ചപ്പോള്‍ നിഷേധിക്കുകയായിരുന്നു. കാരണം യുഡിഎഫില്‍നിന്ന് നീതി കിട്ടിയില്ലെന്നു മാത്രമല്ല. ഞങ്ങള്‍ അപമാനിക്കപ്പെട്ടു. അന്നുമുതലാണ് ഞാന്‍ വര്‍ഗീയവാദിയായതും എതിര്‍ക്കപ്പെടാന്‍ തുടങ്ങിയതുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മലപ്പുറത്തെ നിലമ്പൂര്‍ എന്ന സ്ഥലം കുടിയേറ്റക്കാര്‍ ഏറെയുള്ള, മുസ്ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഏതാണ്ട് സമാസമമുള്ള സ്ഥലമാണ്. ഈഴവ സമുദായത്തിന് ആ ജില്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇല്ലെന്നു പറയുമ്പോള്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ കസേരയിലിരിക്കുന്ന തനിക്ക് തന്റെ സമുദായത്തെക്കുറിച്ചുള്ള പ്രയാസവും ദുഃഖവും മനസിലാക്കണം. ഈ ദുഃഖം പറയാന്‍ തുടങ്ങിയിട്ട് കുറേ നാളായി. പിന്നാക്ക സമുദായ മുന്നണിയെന്നും സംവരണ സമുദായ മുന്നണിയെന്നും പറഞ്ഞുകൊണ്ട് മുസ്ലിം ലീഗുമായി കെട്ടിപ്പിടിച്ച് സഹോദരരെപ്പോലെ മാര്‍ച്ച് നടത്തി സൗഹാര്‍ദത്തോടെ മുന്നോട്ടുപോയതാണ്. പക്ഷേ ഭരണത്തില്‍ വന്നിട്ട് യുഡിഎഫും ലീഗും ഞങ്ങള്‍ക്കായി ഒന്നും ചെയ്തില്ല. ഈ സമ്മേളനങ്ങളിലെല്ലാം എത്രയോ ലക്ഷം രൂപ എസ്എന്‍ഡിപിയെക്കൊണ്ട് മുടക്കിച്ചു.

അതേസമയം, മലപ്പുറം ജില്ലക്കെതിരെ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് ലീഗ്. വര്‍ഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ പറഞ്ഞു.

അയാളുടെ വീടിന് മുമ്പില്‍ വെള്ളാപ്പള്ളിയുണ്ട്, സൂക്ഷിക്കുക എന്ന് ബോര്‍ഡെഴുതി വെക്കണം.
വെള്ളാപ്പള്ളിയുടെ വിഷം ഏറ്റവര്‍ക്ക് ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കണം.
ബി.ജെ.പിയെ പ്രീതിപ്പെടുത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വര്‍ഗ്ഗീയത പറയുന്ന വെള്ളാപ്പള്ളിക്ക് എതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണമെന്നും ഫാത്തിമ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി