കേരളത്തിലെ പ്രളയ പരിഹാരത്തിന് ബഹിരാകാശ സാങ്കേതികവിദ്യ: ഐഎസ്ആര്‍ഒയുടെ സഹായം തേടി കേന്ദ്രമന്ത്രി; ഇസ്രോ ചെയര്‍മാനുമായി ചര്‍ച്ച നടത്തി സുരേഷ് ഗോപി

മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ പ്രളയ സാധ്യത മുന്‍കൂട്ടി അറിയുന്നതിന് ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആരാഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

ബഹിരാകാശ ഗവേഷണസംഘടനയുമായി (ഐ.എസ്.ആര്‍.ഒ.) അദേഹം ചര്‍ച്ച നടത്തി. ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ.യുടെ ആസ്ഥാനമായ അന്തരീക്ഷഭവനിലെത്തിയായിരുന്നു ചര്‍ച്ച. രാജ്യത്തുടനീളം പ്രകൃതിക്ഷോഭങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളുമായി ബന്ധപ്പെട്ടുള്ള തീവ്രപ്രളയസാഹചര്യത്തെ വിലയിരുത്തേണ്ടത് അനിവാര്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇതിനുള്ള പിന്തുണ ഡോ. എസ്. സോമനാഥ് ഉറപ്പുനല്‍കി. വെള്ളപ്പൊക്കത്തിന്റെ സാധ്യത വിലയിരുത്താനും പുനരധിവാസമേഖലകള്‍ തിരിച്ചറിയാനും സഹായിക്കുന്ന ബഹിരാകാശാധിഷ്ഠിത വിവരങ്ങളും ഉയര്‍ന്ന റെസലൂഷനുള്ള ഭൂപ്രദേശങ്ങളുടെ ഡേറ്റയും ലഭ്യമാക്കാന്‍ ഐ.എസ്.ആര്‍.ഒ.യുടെ പിന്തുണ വാഗ്ദാനംചെയ്തു. സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സാധ്യതകളെ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും യോജിപ്പിച്ചുള്ള മാതൃക വികസിപ്പിക്കുകയെന്ന നിര്‍ദേശവും സോമനാഥ് മുന്നോട്ടുവെച്ചു. ദുരന്തനിവാരണം ബഹിരാകാശ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ വികസിപ്പിക്കാവുന്നതാണെന്നും പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ രാജ്യത്ത് ക്രമാതീതമായി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ പ്രളയ സാധ്യത അടിയന്തരമായി വിലയിരുത്തണമെന്ന് സുരേഷ് ഗോപി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക