സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു; ഒരാഴ്ചത്തെ കോവിഡ് നിരീക്ഷണം കഴിഞ്ഞ് സെല്ലിലേക്ക് മാറ്റും

കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു. ഒരാഴ്ചത്തെ കോവിഡ് നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും.

നേരത്തെ റിമാൻഡ് തടവുകാരൻ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. ശിക്ഷാവിധിയിൽ തൃപ്തയില്ലെന്നും നീതികിട്ടിയില്ലെന്നും സൂരജിന് വധശിക്ഷ നൽകണമെന്നുമാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാൽ ശിക്ഷാ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ തീരുമാനമെടുത്തിട്ടില്ല. അതേസമയം ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.

ഇരട്ട ജീവപര്യന്തവും 17 വർഷം തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. സൂരജ് അഞ്ചു ലക്ഷം രൂപ പിഴയും ഒടുക്കണം. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു. തെളിവ് നശിപ്പിച്ചതിനാണ് ഏഴുവർഷം തടവുശിക്ഷ. വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിനാണ് 10 വർഷം തടവ്. പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം.

17 വർഷത്തെ തടവ് അനുഭവിച്ചതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിനാണ് ഒന്നാമത്ത ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് രണ്ടാമത്തെ ജീവപര്യന്തം തടവ്. പ്രതിയുടെ പ്രായം പരിഗണിച്ചും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതുമാണ് വധശിക്ഷ ഒഴിവാക്കാൻ കാരണം എന്ന് കോടതി പറഞ്ഞു.

Latest Stories

കൊല്ലം സുധിയും ദാസ് കോഴിക്കോടും അറിയപ്പെടുന്നത് രേണു സുധിയുടെ പേരിൽ, ചില്ലറ ധൈര്യമൊന്നും പോരാ: രേണു സുധിയെ കുറിച്ച് ശാരദക്കുട്ടി

മഴയിലും ആവേശം ചോരാതെ നിലമ്പൂരില്‍ വോട്ടെടുപ്പ്; പോളിംഗ് 30 ശതമാനത്തിന് മുകളില്‍; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 75.23 ശതമാനം മറികടക്കുമോയെന്ന് ഉറ്റുനോക്കി മുന്നണികള്‍

ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തിയത് ചതിയായിപ്പോയി, ഇം​ഗ്ലണ്ടിനെതിരെ കളിക്കാൻ എറ്റവും യോ​ഗ്യൻ ആ താരം, തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റർ

ഭാരതാംബയെ അംഗീകരിക്കാന്‍ കഴിയില്ല; കൈയിലുള്ള കൊടി ആര്‍എസ്എസിന്റേത്; രാജ്ഭവനെ ശാഖയുടെ നിലവാരത്തിലേയ്ക്ക് താഴ്ത്തരുത്; ആഞ്ഞടിച്ച് പിണറായി വിജയന്‍

'വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോവാം, സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം'; ഞാന്‍ നിയമസഭയിലേക്ക് പോകുമെന്ന് പി വി അന്‍വര്‍

ആദ്യ രണ്ട് മണിക്കൂറിൽ നിലമ്പൂരിൽ 8 ശതമാനം പോളിങ്; പരസ്പരം ചേർത്ത് പിടിച്ച് ആര്യാടനും സ്വരാജും, ബൂത്ത് രണ്ടിൽ പോളിങ് നിർത്തിവെച്ചു

വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ

നിലമ്പൂർ വിധിയെഴുതി തുടങ്ങി, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര; ആദ്യമേ എത്തി നിലമ്പൂർ ആയിഷ, അരമണിക്കൂറിൽ വോട്ടുശതമാനം നാല്

'മിൽമ'യെ അനുകരിച്ച് 'മിൽന'യുടെ വിൽപ്പന; കമ്പനിക്ക് 1 കോടി രൂപ പിഴയിട്ട് കോടതി

'സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി, പരാമര്‍ശം വളച്ചൊടിച്ചു'; വിശദീകരണവുമായി എം വി ഗോവിന്ദന്‍