രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കുറ്റപ്പെടുത്തി മകന്റെ ഫെയ്സ് ബുക്ക് കുറിപ്പ്; കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യം എന്ന അഭിപ്രായം തന്റേതല്ലെന്ന് കെ.വി തോമസ്

കോണ്‍ഗ്രസിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് പ്രൊഫ. കെ വി തോമസിന്റെ മകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങള്‍ കറങ്ങുകയാണ്. നേതൃദാരിദ്ര്യമുള്ള കോണ്‍ഗ്രസ് എന്നാണ് കെ വി തോമസിന്റെ മകന്‍ ബിജു തോമസ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ച ജെബി മേത്തര്‍ക്ക് ഇതിനകം തന്നെ നിരവധി സ്ഥാനങ്ങളുണ്ടെന്നാണ് ബിജുവിന്റെ പോസ്റ്റ്. കേരളത്തിലെ പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവരും എംപിയോ എംഎല്‍എ ആണെന്നും കോണ്‍ഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹമായ നേതാക്കളില്ല, അത് കാരണം ഒരേയാള് തന്നെ പല സ്ഥാനങ്ങളും വഹിക്കണം എന്നാണ് ബിജുവിന്റെ പോസ്റ്റ്.

കഴിഞ്ഞ ഒരു മാസമായി തന്റെ പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വരുന്ന വിമര്‍ശനങ്ങളില്‍ അസ്വസ്തനാണെന്നും പറഞ്ഞുവെക്കുന്നു. കാരണം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി മറ്റൊരു സ്ഥാനവും വഹിക്കുന്നില്ല, നല്ലോരു ഭരണാധികാരിയും, പാര്‍ട്ടിയുടെ താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകനാണ്. സത്യസന്ധമായി കാര്യങ്ങള്‍ അറിയിച്ചു, അതിന് വേണ്ടി പ്രവര്‍ത്തിച്ചു, അല്ലാതെ ഒരു ദിവസം ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതല്ല എന്നും ബിജു കുറിക്കുന്നു.

എന്നാല്‍ മകന്റെ പോസ്റ്റിനെ കെ വി തോമസ് നിരാകരിക്കുകയാണ്. തന്റെ അഭിപ്രായമല്ല മകന്‍ പറഞ്ഞതെന്നും എന്നും കോണ്‍ഗ്രസിന് വിധേയനാണെന്നും കെ വി തോമസും ഫേസ്ബുക്ക് പോസ്റ്റിട്ടു.

കെ വി തോമസിന് രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമുണ്ടെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ കോണ്‍ഗ്രസിനകത്ത് വലിയ അസ്വാരസ്യങ്ങളായിരുന്നു ഉണ്ടായത്. ഇതിന് പിന്നാലെ എം.ലിജു, ശ്രീനിവാസന്‍ കൃഷ്ണന്‍, ഡോ. ഷമാ മുഹമ്മദ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. ഒടുവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ഡെബി മേത്തറെയാണ് എഐസിസി നേതൃത്വം രാജ്യസഭാ സീറ്റിലേക്കായി പരിഗണിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി