സ്മാർട്ട് ഇന്ത്യൻ വീട്ടമ്മമാരും 12000 ടൺ സ്വർണ്ണവും..

നമ്മുടെ രാജ്യത്ത് സ്വർണം ആഭരണമായി മാത്രമല്ല, നിക്ഷേപമായും അത്യാവശ്യഘട്ടങ്ങളിലെ സമ്പാദ്യമായുമാണ് കാണുന്നത്. ഇന്ത്യയിലെ സ്ത്രീകൾക്ക് സ്വർണത്തോടുള്ള താത്പര്യവും ഇഷ്ടവും വളരെ പ്രശസ്തമാണ്. ആഭരണങ്ങളോടുള്ള ഇഷ്ടത്തിനപ്പുറത്തേക്ക് സമ്പാദ്യമായും സ്ത്രീകൾ സ്വർണം വാങ്ങാറുണ്ട്. കഴിഞ്ഞ 15 വർഷം കൊണ്ട് ഇന്ത്യയിലെ കുടുംബങ്ങൾ സ്വന്തമാക്കിയ സ്വർണത്തിന്റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. 2010 മുതൽ 2024 വരെയുള്ള കാലയളവിലായി ഏതാണ്ട് 12,000 ടൺ സ്വർണം വാങ്ങികൂട്ടിയതായാണ് റിപോർട്ടുകൾ. ഇതിൽ തന്നെ ഏകദേശം 8,700 ടണ്ണും സ്വർണാഭരണം തന്നെയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില റെക്കോർഡ് വേഗത്തിൽ കുതിച്ചതോടെ സ്വർണം കയ്യിലുള്ളവരും വിൽക്കാൻ നിന്നവർക്കും ബമ്പറടിക്കുകയും ചെയ്തു. ഓരോ വർഷത്തെയും ശരാശരി വില കണക്കിലെടുക്കുകയാണെങ്കിൽ ഇത്രയും സ്വർണം വാങ്ങാനെടുത്ത ചെലവ് 50 ലക്ഷം കോടി രൂപ വരും. ഇതിന്റെ ഇപ്പോഴത്തെ മൂല്യം 110 ലക്ഷം കോടി രൂപ വരും. അതായത് ഇന്ത്യൻ കുടുംബങ്ങളുടെ മൊത്തം ലാഭം 60 ലക്ഷം കോടി രൂപ!

15 വർഷം കൊണ്ടുള്ള കണക്കാണ് ഇത്. അങ്ങനെയെങ്കിൽ ഇന്ത്യയിലെ വീടുകളിലെ മൊത്തം സ്വർണശേഖരം ഏകദേശം 25,000 ടൺ വരും എന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. തിരുവനന്തപുരത്തെ പദ്‌മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ മൊത്തം 3,000-5,000 ടൺ സ്വർണ ശേഖരമുണ്ടെന്നാണ് കണക്കുകൂട്ടൽ.

ഇതിനു പുറമെ റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ 879 ടൺ സ്വർണമുണ്ട്. ഇവയെല്ലാം കൂടി ചേർത്താൽ ഇന്ത്യയിലെ മൊത്തം സ്വർണ ശേഖരം ഏതാണ്ട് 30,000 ടൺ വരും. ഇപ്പോഴത്തെ വില അനുസരിച്ച് ഇതിന്റെ മൂല്യം 3.2 ലക്ഷം കോടി ഡോളർ വരും. അതായത്, ഏകദേശം 275 ലക്ഷം കോടി രൂപ. സ്വർണം വാങ്ങാൻ മുൻപന്തിയിൽ ഉള്ളത് വീട്ടമ്മമ്മാർ ആണെന്നുള്ളതും മറ്റൊരു സത്യമാണ്.

അതേസമയം, തൊട്ടാൽ പൊള്ളുമെന്ന അവസ്ഥയാണ് ഇപ്പോൾ സ്വർണത്തിന്റേത്. വിലയിലെ ഈ വർദ്ധനവ് വിപണിയെ മാത്രമല്ല ഈ മഞ്ഞ ലോഹം വാങ്ങാൻ ആഗ്രഹിച്ചിരുന്ന സാധാരണക്കാരെയും, പ്രത്യേകിച്ച് സ്ത്രീകളെയും വളരെയധികം ബാധിച്ചു. സ്വർണവിലയിലെ അപ്രതീക്ഷിത കുതിച്ചുചാട്ടം മധ്യവർഗ കുടുംബങ്ങളെയും താഴെത്തട്ടിൽ ഉള്ളവരെയുമാണ് കൂടുതലായും വിഷമത്തിലാക്കിയത്.

മൂന്ന് ദിവസത്തിനുശേഷം സ്വർണവില ഇന്ന് കുറഞ്ഞെങ്കിലും 70000 ത്തിന് മുകളിൽ തന്നെയാണ് വില. 74000 ത്തിന് മുകളിൽ വരെ പവൻവില എത്തിയ ശേഷമാണ് ഇടിവ് കാണുന്നത്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 71520 രൂപയാണ് വില. ഗ്രാമിന് 65 രൂപയും ഒരു പവന് 520 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 8940 രൂപയായി താഴ്ന്നു. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ താഴ്ന്ന് 7360 രൂപയായി. വെള്ളിയുടെ വില മാറ്റമില്ലാതെ ഗ്രാമിന് 109 രൂപ എന്ന നിരക്കിൽ തുടരുകയാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ