ഓര്‍ഡര്‍ എത്താല്‍ അല്പം വൈകി; ഡെലിവറി ജീവനക്കാരന്റെ ദേഹത്ത് ചൂട് ഭക്ഷണം വലിച്ചെറിഞ്ഞ് യുവതി

കൊല്ലത്ത് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ അല്‍പം വൈകിയതിന് ഡെലിവറി ജീവനക്കാരന് നേരെ യുവതിയുടെ അതിക്രമം. ചൂടുള്ള ഭക്ഷണം ജീവനക്കാരന്റെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. സ്വിഗ്ഗി ജീവനക്കാരനായ കിഴക്കേ കല്ലട തെക്കേമുറി കല്‍പ്പകവാടി സ്വദേശി സുമോദ് എസ്.ആനന്ദ് (40) ന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ ജില്ലാ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലെ കരാര്‍ ജീവനക്കാരിയ്‌ക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ താല്‍ക്കാലിക ലാബ് ടെക്‌നീഷ്യനായ അഞ്ജുവാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ചില്ലി ചിക്കനും പോറോട്ടയും മുന്‍കൂര്‍ പണമടച്ച് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു.

ഓര്‍ഡര്‍ ചെയ്ത ലൊക്കേഷന്‍ അനുസരിച്ച് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിനടുത്ത് സുമോദ് ഭക്ഷണവുമായി എത്തി. ഇത് പറഞ്ഞ് വിളിച്ചപ്പോള്‍ ഭക്ഷണം കൊണ്ടുപോയി കാട്ടില്‍ കളയാന്‍ പറഞ്ഞ് യുവതി ദേഷ്യപ്പെടുകയായിരുന്നു.

എന്നാല്‍ അറ്റന്‍ഡറോട് ഓഫീസ് എവിടെയെന്ന് മനസ്സിലാക്കി സുമോദ് ഭക്ഷണവുമായി ചെന്നു. എന്നാല്‍ അത് വാങ്ങാന്‍ യുവതി തയ്യാറായിരുന്നില്ല. തുടര്‍ന്ന് പണമടച്ചതിനാല്‍ ഭക്ഷണം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ഭക്ഷണം അവിടെ വച്ച് പുറത്തിറങ്ങുകയും ചെയ്തു.

ഇതിന് പിന്നാലെ സുമോദ് പുറത്ത് ഇറങ്ങിയപ്പോള്‍ ചൂടുള്ള ഭക്ഷണം ആളുകള്‍ നോക്കി നില്‍ക്കെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. നിലത്ത് വീണ് പാക്കറ്റ് പൊട്ടി ഭക്ഷണം പുറത്തായി. നല്ല ചൂടുള്ള ഭക്ഷണമായിരുന്നുവെന്നും, ദേഹത്ത് വച്ച്് പൊട്ടിയിരുന്നെങ്കില്‍ പൊള്ളുമായിരുന്നുവെന്നും സുമോദ് പറഞ്ഞു.

ലബോറട്ടറി മെഡിക്കല്‍ ഓഫീസര്‍ക്കും സുമോദ് പരാതി നല്‍കി. യുവതി ജോലി സംബന്ധമായ പരാതിയില്‍ അന്വേഷണം നേരിടുന്ന ആളാണെന്നാണ് അറിയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക