ഓര്‍ഡര്‍ എത്താല്‍ അല്പം വൈകി; ഡെലിവറി ജീവനക്കാരന്റെ ദേഹത്ത് ചൂട് ഭക്ഷണം വലിച്ചെറിഞ്ഞ് യുവതി

കൊല്ലത്ത് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ അല്‍പം വൈകിയതിന് ഡെലിവറി ജീവനക്കാരന് നേരെ യുവതിയുടെ അതിക്രമം. ചൂടുള്ള ഭക്ഷണം ജീവനക്കാരന്റെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. സ്വിഗ്ഗി ജീവനക്കാരനായ കിഴക്കേ കല്ലട തെക്കേമുറി കല്‍പ്പകവാടി സ്വദേശി സുമോദ് എസ്.ആനന്ദ് (40) ന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ ജില്ലാ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലെ കരാര്‍ ജീവനക്കാരിയ്‌ക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ താല്‍ക്കാലിക ലാബ് ടെക്‌നീഷ്യനായ അഞ്ജുവാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ചില്ലി ചിക്കനും പോറോട്ടയും മുന്‍കൂര്‍ പണമടച്ച് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു.

ഓര്‍ഡര്‍ ചെയ്ത ലൊക്കേഷന്‍ അനുസരിച്ച് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിനടുത്ത് സുമോദ് ഭക്ഷണവുമായി എത്തി. ഇത് പറഞ്ഞ് വിളിച്ചപ്പോള്‍ ഭക്ഷണം കൊണ്ടുപോയി കാട്ടില്‍ കളയാന്‍ പറഞ്ഞ് യുവതി ദേഷ്യപ്പെടുകയായിരുന്നു.

എന്നാല്‍ അറ്റന്‍ഡറോട് ഓഫീസ് എവിടെയെന്ന് മനസ്സിലാക്കി സുമോദ് ഭക്ഷണവുമായി ചെന്നു. എന്നാല്‍ അത് വാങ്ങാന്‍ യുവതി തയ്യാറായിരുന്നില്ല. തുടര്‍ന്ന് പണമടച്ചതിനാല്‍ ഭക്ഷണം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ഭക്ഷണം അവിടെ വച്ച് പുറത്തിറങ്ങുകയും ചെയ്തു.

ഇതിന് പിന്നാലെ സുമോദ് പുറത്ത് ഇറങ്ങിയപ്പോള്‍ ചൂടുള്ള ഭക്ഷണം ആളുകള്‍ നോക്കി നില്‍ക്കെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. നിലത്ത് വീണ് പാക്കറ്റ് പൊട്ടി ഭക്ഷണം പുറത്തായി. നല്ല ചൂടുള്ള ഭക്ഷണമായിരുന്നുവെന്നും, ദേഹത്ത് വച്ച്് പൊട്ടിയിരുന്നെങ്കില്‍ പൊള്ളുമായിരുന്നുവെന്നും സുമോദ് പറഞ്ഞു.

ലബോറട്ടറി മെഡിക്കല്‍ ഓഫീസര്‍ക്കും സുമോദ് പരാതി നല്‍കി. യുവതി ജോലി സംബന്ധമായ പരാതിയില്‍ അന്വേഷണം നേരിടുന്ന ആളാണെന്നാണ് അറിയുന്നത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി