'വത്തിക്കാന്റെ ഭാഗത്ത് നിന്നും ഏകപക്ഷീയമായ തീരുമാനമാണുണ്ടായത്'; മഠത്തില്‍ തന്നെ തുടരുമെന്ന് സിസ്റ്റർ ലൂസി കളപ്പുര

എഫ്‌സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കാനുള്ള വത്തിക്കാന്റെ തീരുമാനത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര. തന്റെ ഭാഗം കേൾക്കാൻ  തയ്യാറായില്ലെന്നും വത്തിക്കാന്റെ ഭാഗത്തു നിന്നും ഏകപക്ഷീയമായ തീരുമാനമാണ് ഉണ്ടായതെന്നും സിസ്റ്റര്‍ പ്രതികരിച്ചു. മഠത്തിൽ നിൽക്കാൻ അവകാശമുണ്ടെന്നും മഠത്തില്‍ തന്നെ തുടരുമെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ ലൂസിയുടെ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളിയത്.  സന്യാസിസമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ അപ്പീലാണ് വത്തിക്കാന്‍ തള്ളിയത്. ഇത് തന്റെ ഭാഗം കേള്‍ക്കാതെയാണ് എന്നാണ് സിസ്റ്റര്‍ പറയുന്നത്. ഒരു ഏകാംഗ കമ്മീഷനെ പോലും വെച്ചില്ല. ഫോണ്‍ വഴി പോലും തനിക്ക് പറയാനുള്ളത് എന്താണ് എന്ന് കേട്ടില്ല. ഇവിടെയുള്ള സഭയുടെ അധികാരികള്‍ നല്‍കിയ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചാണ് ഇത്തരത്തില്‍ പുറത്താക്കാനുള്ള നടപടിക്ക് ഇപ്പോള്‍ വത്തിക്കാന്‍ കൂട്ട് നില്‍ക്കുന്നത്.

പക്ഷേ, ഒരു കാരണവശാലും താനിപ്പോള്‍ നില്‍ക്കുന്ന വയനാട്ടിലെ മഠത്തില്‍ നിന്ന് പുറത്തു പോകാന്‍ തയ്യാറല്ല. അത് ഏത് ശക്തി വിചാരിച്ചാലും തന്നെ ഇവിടെ നിന്ന് മാറ്റാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് ഇപ്പോള്‍ സിസ്റ്റര്‍ ലൂസി എടുത്തിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടനയെ വിശ്വസിച്ചു കൊണ്ട് കോടതിയെ സമീപിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി