'വത്തിക്കാന്റെ ഭാഗത്ത് നിന്നും ഏകപക്ഷീയമായ തീരുമാനമാണുണ്ടായത്'; മഠത്തില്‍ തന്നെ തുടരുമെന്ന് സിസ്റ്റർ ലൂസി കളപ്പുര

എഫ്‌സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കാനുള്ള വത്തിക്കാന്റെ തീരുമാനത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര. തന്റെ ഭാഗം കേൾക്കാൻ  തയ്യാറായില്ലെന്നും വത്തിക്കാന്റെ ഭാഗത്തു നിന്നും ഏകപക്ഷീയമായ തീരുമാനമാണ് ഉണ്ടായതെന്നും സിസ്റ്റര്‍ പ്രതികരിച്ചു. മഠത്തിൽ നിൽക്കാൻ അവകാശമുണ്ടെന്നും മഠത്തില്‍ തന്നെ തുടരുമെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ ലൂസിയുടെ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളിയത്.  സന്യാസിസമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ അപ്പീലാണ് വത്തിക്കാന്‍ തള്ളിയത്. ഇത് തന്റെ ഭാഗം കേള്‍ക്കാതെയാണ് എന്നാണ് സിസ്റ്റര്‍ പറയുന്നത്. ഒരു ഏകാംഗ കമ്മീഷനെ പോലും വെച്ചില്ല. ഫോണ്‍ വഴി പോലും തനിക്ക് പറയാനുള്ളത് എന്താണ് എന്ന് കേട്ടില്ല. ഇവിടെയുള്ള സഭയുടെ അധികാരികള്‍ നല്‍കിയ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചാണ് ഇത്തരത്തില്‍ പുറത്താക്കാനുള്ള നടപടിക്ക് ഇപ്പോള്‍ വത്തിക്കാന്‍ കൂട്ട് നില്‍ക്കുന്നത്.

പക്ഷേ, ഒരു കാരണവശാലും താനിപ്പോള്‍ നില്‍ക്കുന്ന വയനാട്ടിലെ മഠത്തില്‍ നിന്ന് പുറത്തു പോകാന്‍ തയ്യാറല്ല. അത് ഏത് ശക്തി വിചാരിച്ചാലും തന്നെ ഇവിടെ നിന്ന് മാറ്റാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് ഇപ്പോള്‍ സിസ്റ്റര്‍ ലൂസി എടുത്തിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടനയെ വിശ്വസിച്ചു കൊണ്ട് കോടതിയെ സമീപിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്