'മുഖ്യമന്ത്രി ഉറപ്പുതന്നിട്ടാണ് അന്ന് ഞാൻ വിശ്വസിച്ചത്, മുഖ്യമന്ത്രിക്ക് എന്റെ വാ മൂടിക്കെട്ടണമായിരുന്നു'; സിദ്ധാർത്ഥന്റെ പിതാവ്

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ സിദ്ധാർത്ഥന്റെ പിതാവ് രംഗത്ത്. മുഖ്യമന്ത്രിക്ക് തൻ്റെ വാ മൂടിക്കെട്ടണമെന്നായിരുന്നു ആവശ്യമെന്നും തിരഞ്ഞെടുപ്പ് വന്നപ്പോൾ തന്റെ കുടുംബത്തിന്റെ വാ അടക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആ ഒരാഴ്ച അവർക്ക് ധാരാളമായിരുന്നു. തനിക്ക് നീതി കിട്ടി എന്ന് താൻ തെറ്റിദ്ധരിച്ചു എന്നും അദ്ദേഹം പറഞ്ഞു.

കേസിൽ പൊലീസ് അന്വേഷണം നിർത്തിയിരിക്കുകയാണ്. സിബിഐ അന്വേഷണം തുടങ്ങിയിട്ടുമില്ല. അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും സിദ്ധാർത്ഥന്റെ പിതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ സമരം നടത്തുമെന്ന തങ്ങളുടെ നിലപാടിൽ നിന്ന് പിറകോട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. പെൺകുട്ടികളെയും പ്രതികളെയും ഡീനിനേയും അറസ്റ്റ് ചെയ്യണം. തൽക്കാലം മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകാൻ ആലോചിക്കുന്നില്ല. മുഖ്യമന്ത്രി ഉറപ്പു തന്നിട്ടാണ് അന്ന് താൻ വിശ്വസിച്ചത്. അന്വേഷണം വഴിമുട്ടി എന്ന് പരാതി പറഞ്ഞിട്ടും ഭരണപക്ഷത്ത് നിന്ന് ആരും തന്നെ വിളിച്ചിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു എന്ന് പറയുന്നില്ല. എന്നാൽ താൻ ചതിക്കപ്പെട്ടു എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിദ്ധാർത്ഥൻറെ മരണത്തിൽ സിബിഐ അന്വേഷണം വൈകുകയാണെന്നാണ് ആരോപണം ഉയരുന്നത്. കഴിഞ്ഞ 9 ന് സർക്കാർ ഇറക്കിയ വിജ്ഞാപനം പതിനാറാം തിയതി കേന്ദ്രസർക്കാരിന് കൈമാറിയെങ്കിലും അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടില്ല. അതിനിടെ വൈസ് ചാൻസിലർ സസ്പെൻഷൻ നടപടി പിൻവലിച്ച് കുറ്റവിമുക്തരാക്കിയ 33 പേരുടെയും സസ്പെൻഷൻ കാലാവധി നീട്ടി.

കടുത്ത സമ്മർദ്ധത്തെ തുടർന്നാണ് വൈസ് ചാൻസിലർ രാജിവച്ചതെന്നാണ് സൂചന. തെളിവുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യയെന്ന സ്ഥിരീകരമാണ് സിദ്ധാർത്ഥന്റെ മരണത്തിൽ പൊലീസിനുള്ളത്. അടച്ചിട്ട കുളിമുറിയിൽ തൂങ്ങിയ നിലയിലാണ് സിദ്ധാർത്ഥനെ കണ്ടെത്തിയത്. മരണത്തിന് മുമ്പ് ക്രൂരമായ ആൾക്കൂട്ട വിചാരണയും മർദനവും നേരിടേണ്ടി വന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Latest Stories

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം