കൊലക്കേസ് പ്രതിയെ പിടികൂടാന്‍ എസ്‌ഐയും ഗുണ്ടകളും; ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം; ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

ചടയമംഗലത്ത് ഗുണ്ടകളെയും കൂട്ടി ദളിത് യുവാവിനെയും ഭാര്യയെയും മര്‍ദ്ദിച്ച കേസില്‍ കാട്ടാക്കട എസ്‌ഐ മനോജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. മനോജ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ചടയമംഗലം സ്വദേശി സുരേഷിനെയും ഭാര്യയെയും മര്‍ദ്ദിച്ച കേസിലാണ് നടപടി ഉണ്ടായിരിക്കുന്നത്.

കൊലക്കേസിലെ പ്രതിയെ പിടികൂടാനാണ് മനോജും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും ഗുണ്ടകളെയും കൂട്ടി ചടയമംഗലത്തെത്തിയത്. പ്രതിയെന്ന് തെറ്റിദ്ധരിച്ച് സുരേഷിനെ പിടികൂടി മനോജ് മര്‍ദ്ദിക്കുകയായിരുന്നു. ആളുമാറിയതാണെന്ന് സുരേഷ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും മനോജ് ിയാളെ വെറുതെ വിട്ടില്ല.

മനോജ് ചടയമംഗലത്ത് ജോലിചെയ്തിരുന്ന കാലത്ത് ഗുണ്ടകളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയെ പിടികൂടാന്‍ മനോജ് ചടയമംഗലം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നതിന് പകരം മൂന്ന് ഗുണ്ടകളെയും ഒപ്പം കൂട്ടി ഇറങ്ങിയത്. മനോജിനെതിരെ നേരത്തെയും നിരവധി പരാതികളുയര്‍ന്നിരുന്നു.

ദളിത് യുവാവിനെ ഗുണ്ടകളെയും കൂട്ടിയെത്തി മര്‍ദ്ദിച്ച സംഭവത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പിയ്ക്ക് ആയിരുന്നു ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ മനോജ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.

Latest Stories

വാൽപ്പാറയിൽ പുലി പിടികൂടിയ നാല് വയസുകാരിയെ കണ്ടെത്താനായില്ല; പ്രത്യേക പരിശീലനം നേടിയ നായയുമായി തെരച്ചിൽ പുനരാരംഭിച്ചു

ട്രംപിനെ സമാധാന നോബലിന് നാമനിർദേശം ചെയ്ത് പാകിസ്ഥാൻ! ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിനാലെന്ന് പാക് മാധ്യമം; ഇന്ത്യ ഔദ്യോഗികമായി തള്ളിയ 'അമേരിക്കൻ ഇടപെടൽ' വീണ്ടും വിവാദത്തിൽ

ഇസ്രായേലില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍; മിസൈല്‍ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍

കേന്ദ്ര നിയമത്തില്‍ മാറ്റം അനിവാര്യം; വനം-വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു

'തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരം, ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്'; സുരേഷ് ഗോപി

വി ശിവന്‍കുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടി; മതനിരപേക്ഷ പാരമ്പര്യത്തെ ഉയര്‍ത്തി പിടിക്കുകയാണ് ചെയ്തതെന്ന് എംവി ഗോവിന്ദന്‍

'ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ല'; ഇംഗ്ലീഷിനെതിരെയുള്ള അമിത് ഷായുടെ പ്രസ്താവന അപലപനീയമെന്ന് മന്ത്രി വി ശിവൻകുട്ടി

കാലുയർത്തി ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കേണ്ട സീൻ മമ്മൂക്ക ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു, ഞങ്ങൾ അത് തീരെ പ്രതീക്ഷിച്ചില്ല : ശ്വേത മേനോൻ

'നില്‍ക്കക്കള്ളിയില്ലാതെ ഇന്ത്യയോട് വെടിനിര്‍ത്തലിന് അപേക്ഷിച്ചു'; ഓപ്പറേഷന്‍ സിന്ദൂറില്‍ വെളിപ്പെടുത്തലുമായി പാക് ഉപപ്രധാനമന്ത്രി; ആക്രമണം അവസാനിപ്പിക്കാന്‍ യുഎസിന്റേയും സൗദിയുടേയും കാലുപിടിച്ചു

'രാജ്ഭവൻ സെൻട്രൽ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ