'ഇനി ആവര്‍ത്തിക്കില്ല'; ഗവര്‍ണര്‍ക്ക് എതിരായ എസ്.എഫ്.ഐയുടെ അസഭ്യ ബാനറില്‍ മാപ്പ് പറഞ്ഞ് സംസ്‌കൃത കോളജ് പ്രിന്‍സിപ്പല്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്‌കൃത കോളേജില്‍ എസ്എഫ്‌ഐ സ്ഥാപിച്ച അസഭ്യ ബാനറില്‍ മാപ്പ് പറഞ്ഞ് പ്രിന്‍സിപ്പല്‍. ഇനി ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കേരള സര്‍വകലാശാലയ്ക്ക് പ്രിന്‍സിപ്പല്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐയുടെ ബാനര്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നീക്കാന്‍ നിര്‍ദേശിച്ചുവെന്നും കോളേജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലാ രജിസ്ട്രാറെ കത്തിലൂടെ അറിയിച്ചു.

സംസ്‌കൃത കോളേജ് കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരേ അസഭ്യ ബാനര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്ഭവന്‍ കേരള സര്‍വകലാശാല വി.സിയോട് വിശദീകരണം തേടിയിരുന്നു. രജിസ്ട്രാര്‍ മുഖേനയാണ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയത്. ഇതേ തുടര്‍ന്നാണ് രജിസ്ട്രാര്‍ക്ക് പ്രിന്‍സിപ്പല്‍ മറുപടി നല്‍കിയത്.
ബാനര്‍ നീക്കിയിട്ടുണ്ട്. വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഭാവിയില്‍ ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും കത്തിലൂടെ കോളേജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് ഉറപ്പുനല്‍കി. രാജ് ഭവന്‍ ഗവര്‍ണറുടെ പാരമ്പര്യ സ്വത്തല്ലെന്ന് പറയാന്‍ നിന്ദ്യമായ പദപ്രയോഗമാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. വിദ്യാര്‍ഥികളുടെ സാംസ്‌കാരിക മൂല്യച്യുതി എന്ന നിലയിലാണ് രാജ്ഭവന്‍ വിഷയത്തെ കണ്ടത്.

ദിവസങ്ങള്‍ക്കു മുന്‍പാണ് കോളജിന്റെ മുന്‍ഭാഗത്തെ ഗേറ്റിനു മുകളിലായി ബാനര്‍ സ്ഥാപിച്ചത്. ‘ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍’ എന്നാണ് ബാനറില്‍ ഉണ്ടായിരുന്നത്. വിഷയത്തില്‍ രാജ്ഭവന്‍ ഇടപെട്ടന്ന വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ എസ്എഫ്‌ഐ നേതൃത്വമാണ് കെട്ടിയ ബാനര്‍ നീക്കം ചെയ്തത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക