സെക്രട്ടേറിയറ്റ് തീപിടുത്തം; മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം തെളിവുകൾ നശിപ്പിക്കുന്ന ഒരു പ്രക്രിയ: രമേശ് ചെന്നിത്തല

സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപിടുത്തം എല്ലാ അഴിമതികളെയും തമസ്ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നേരത്തെ പറഞ്ഞത് ഇടിവെട്ടി ക്ലിഫ് ഹൗസിൽ സി.സി.ടി.വി ക്യാമറ പോയി എന്ന്. അത് കഴിഞ്ഞപ്പോൾ സെക്രട്ടേറിയറ്റിലും ഇടിവെട്ടി എന്നാണ് പറഞ്ഞത്. ഒരു തെളിവുകളും അവശേഷിപ്പിക്കാൻ താത്പര്യം ഇല്ല. ഇത് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം തെളിവുകൾ നശിപ്പിക്കുന്ന ഒരു പ്രക്രിയയാണ് ഇപ്പോൾ സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങൾ എൻ.ഐ.എ ചോദിച്ചിട്ട് കൊടുക്കുന്നില്ല. ഇപ്പോൾ ചീഫ് പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസ് ആയ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തം ഉണ്ടായാൽ അതിന്റെ അർത്ഥം തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ് എന്ന് വ്യക്തമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

എല്ലാ തെളിവുകളും നശിപ്പിച്ച് സ്വർണക്കടത്തിലെ പ്രതികളെ രക്ഷിക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നു. അതാണ് ഇന്നിപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അപമാനകരമായ സംഭവമാണ് ഇത്. എൻ.ഐ.എ യും ഇ.ഡി യും ചോദിച്ച രേഖകൾ ഒന്നും കൊടുക്കാതെ ഒരു തെളിവും കൊടുക്കാതെ സ്വർണക്കടത്തിലെ പ്രതികളെ രക്ഷപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Latest Stories

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”