സഞ്ജിത്ത് കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ് നടത്തി, കൊല നടത്തിയവര്‍ പലവഴിക്ക് നീങ്ങിയെന്ന് മൊഴി

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊഴി പുറത്ത്. കൊല നടത്തിയ ശേഷം പ്രതികള്‍ കുഴല്‍മന്ദത്ത് നിന്ന് പല വഴിക്ക് പോയെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇയാളെ കൃത്യം നടന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. മുഖംമൂടി ധരിപ്പിച്ചായിരുന്നു തെളിവെടുപ്പിന് എത്തിച്ചത്.

ഇന്നലെയാണ് സഞ്ജിത്ത് കൊലപാതകത്തില്‍ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. മമ്പറത്ത് നിന്ന് കൊല നടത്തിയ ശേഷം കുഴല്‍മന്ദത്തെത്തിയ സംഘം കാര്‍ കേടായതിനെത്തുടര്‍ന്ന് മറ്റ് വാഹനങ്ങളിലായി പല വഴിക്ക് പോയി. പിന്നീടാണ് കാര്‍ മാറ്റിയതെന്നും പ്രതി പറഞ്ഞു. കണ്ണന്നൂരില്‍ വെച്ച് കൊലക്ക് ഉപയോഗിച്ച ആയുധം ഉപേക്ഷിച്ചുവെന്നും മൊഴി നല്‍കിയട്ടുണ്ട്. ആയുധം ഉപേക്ഷിച്ച കണ്ണന്നൂര്‍ സര്‍വീസ് റോഡിലും പ്രതിയെ എത്തിച്ച് സംഘം തെളിവെടുപ്പ് നടത്തി. നവംബര്‍ 15-ന് രാവിലെയായിരുന്നു ഭാര്യയോടൊപ്പം ബൈക്കില്‍ വരികയായിരുന്ന എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ മമ്പറത്ത് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട് നാല് പേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇന്നലെ മുണ്ടക്കയത്തുനിന്ന് ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. നാലുമാസം മുമ്പാണ് സുബൈര്‍ മുണ്ടക്കയത്തെ ബേക്കറിയിലെത്തിയത്. ഇവര്‍ക്ക് കേസുമായുള്ള ബന്ധം എന്തെന്ന് പൊലീസ് വ്യക്തമാക്കിയട്ടില്ല. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയായ ആളാണ് പിടിയിലായതെന്ന് പാലക്കാട് എസ്പി ആര്‍. വിശ്വനാഥ് പറഞ്ഞിരുന്നു.

കൊലയ്ക്ക് പിന്നിലുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ കൂടുതല്‍ അറസ്റ്റുണ്ടാകാനാണ് സാധ്യത. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ശ്രദ്ധയോടെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. അറസ്റ്റിലായ പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ