ശബരിമല സ്വര്‍ണ്ണക്കൊള്ള: അറസ്റ്റില്‍ ഗൂഢാലോചനയെന്ന തന്ത്രി കണ്ഠര് രാജീവരുടെ വാദം തള്ളി മന്ത്രി പി രാജീവ്; അറസ്റ്റ് കൃത്യമായി തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഉറച്ച് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അറസ്റ്റില്‍ ഗൂഢാലോചനയെന്ന തന്ത്രി കണ്ഠര് രാജീവരുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് തന്ത്രി തന്റെ അറസ്റ്റില്‍ ഗൂഢാലോചന വാദം ഉന്നയിക്കുന്നത്. ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ സര്‍ക്കാറിനുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്നാണ് തന്ത്രി കണ്ഠര് രാജീവര് ജാമ്യാപേക്ഷയില്‍ വാദിച്ചത്. എന്നാല്‍ എസ്‌ഐടി അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും നിയമമന്ത്രി വ്യക്തമാക്കി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടക്കുന്നതെന്നിരിക്കെ തന്ത്രിയുടെ വാദം ശരിയല്ലെന്ന നിലപാടിലാണ് നിയമമ്ത്രി.

തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് ഹൈക്കോടതി മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കണ്ഠര് രാജീവരരുടെ ജാമ്യത്തിനെതിരെ അപ്പീല്‍ ആലോചിച്ചെങ്കിലും പിന്നാലെ വേണ്ടന്നതിലേയ്ക്ക് എസ്‌ഐടി നിലപാട് മാറ്റിയതും ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അറസ്റ്റിലായി സമയത്തും എതിര്‍പ്പുണ്ടായിരുന്നെങ്കിലും മൗനത്തിലായിരുന്ന പ്രതിപക്ഷം ഇപ്പോള്‍ തന്ത്രിയുടെ വാദങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന ആക്ഷേപവും ഭരണപക്ഷത്തിനുണ്ട്.

ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ സര്‍ക്കാറിനുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്നാണ് തന്ത്രി കണ്ഠര് രാജീവര് ജാമ്യാ പേക്ഷയില്‍ വാദിച്ചത്. ആചാരങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമത്തെ എതിര്‍ത്തതില്‍ ഭരണകക്ഷിയിലെയും പൊലീസിലെയും ഉന്നതര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന തന്ത്രിയുടെ വാദം ജാമ്യ ഉത്തരവിലുണ്ട്. സ്വര്‍ണക്കൊള്ളക്കേസില്‍ പങ്കിന് പ്രാഥമിക ഘട്ടത്തില്‍ തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കൊല്ലം വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നതില്‍ എസ്‌ഐടി ഉറച്ചു നില്‍ക്കുന്നു. ജാമ്യ ഉത്തരവില്‍ പ്രോസിക്യൂഷന്‍ വാദങ്ങളില്ലെന്നത് കൂടി കണക്കിലെടുത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നീക്കത്തിനും എസ്‌ഐടി ആലോചിച്ചിരുന്നു. എന്നാല്‍ തന്ത്രിയെ വിടാതെ പിന്തുടരുന്നുവെന്ന പ്രതീതിയുണ്ടാകുമെന്ന് വിലയിരുത്തലില്‍ അപ്പീല്‍ നീക്കത്തില്‍ ഇപ്പോള്‍ പുനരാലോചനയിലാണ് എസ്‌ഐടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണമെങ്കിലും തന്ത്രിയുടെ അറസ്റ്റിലും ജാമ്യം കിട്ടിയതിലും രാഷ്ട്രീയമായി മറുപടി പറയേണ്ട അവസ്ഥയിലേക്ക് ഇടത് സര്‍ക്കാരിനെ മാറ്റാനുള്ള ശ്രമം പ്രതിപക്ഷവും നടത്തുന്നുണ്ട്.

Latest Stories

എഡിജിപി എസ് ശ്രീജിത്തിനെ റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്റ് ചുമതലയില്‍ നിന്നും മാറ്റി; ഐജി നിശാന്തിനി തല്‍സ്ഥാനത്ത്; ആരോപണ വിധേയനായ ശ്രീജിത്തിന് വലിയ ചുമതലകള്‍ അധികം ഇനി ഇല്ല

'കൈ' വിട്ടു രശ്മി 'താമര'യ്‌ക്കൊപ്പം; കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി- ഇക്കുറി ഇനി ബിജെപി?; ആര്‍ രശ്മി രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു

നരേന്ദ്ര മോദി ട്രംപിന് മുന്നില്‍ വിധേയപ്പെട്ടു, ഇപ്പോള്‍ ആ വഞ്ചന തുറന്നുകാട്ടപ്പെട്ടിരിക്കുന്നു; ഇനിയും ഉപാധി വെയ്ക്കാന്‍ മോദിക്കാവില്ല, വീണ്ടും കീഴടങ്ങും; യുഎസ് സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി

'മന്ത്രിമാരുടെ വീട്ടില്‍ റീത്ത് വെക്കാന്‍ പറയലല്ല എന്റെ ജോലി'; റീത്ത് വെയ്ക്കലും മന്ത്രിമാരുടെ വീട് കയറിയുള്ള സമരവും തങ്ങളുടെ രീതിയല്ലെന്ന് വി ഡി സതീശന്‍, യൂത്ത് കോണ്‍ഗ്രസ് സമരത്തെ തള്ളിപ്പറഞ്ഞു

ഉദ്യോഗസ്ഥര്‍ മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ കയ്യും കാലും തല്ലി ഒടിക്കും; കയ്യേറ്റം ഒഴിപ്പിച്ച തഹസില്‍ദാരെ ഫോണില്‍ വിളിച്ച് ദേവികുളം എംഎല്‍എയുടെ ഭീഷണി

ട്രംപിന്റെ അമിതാധികാര പ്രയോഗത്തിന് കനത്ത അടിനല്‍കി യുഎസ് സുപ്രീം കോടതി; പകരചുങ്കം റദ്ദാക്കി; തനിക്കെതിരെ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് രാജ്യസ്‌നേഹം ഇല്ലെന്ന് ട്രംപ്

രോഗിയുടെ വയറ്റില്‍ കത്രിക: മുന്‍ വകുപ്പ് മേധാവിയ്‌ക്കെതിരെ പൊലീസ് കേസ്; ശസ്ത്രക്രിയ നടത്തിയ ഡോക്ടറിനും നഴ്‌സിനും സസ്‌പെന്‍ഷന്‍; ഉഷയ്ക്ക് ഇന്ന് കത്രിക നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ

'ഇന്ത്യ സെമി ഫൈനലിലേക്ക് പ്രവേശിക്കില്ല, വെസ്റ്റ് ഇൻഡീസ്, സൗത്ത് ആഫ്രിക്ക എന്നി ടീമുകൾ കയറും'; പ്രവചിച്ച് മുൻ പാക് താരം

അഭിഷേകല്ല, ടി-20 ലോകകപ്പിൽ ഓപ്പണറാകാൻ ഏറ്റവും അർഹൻ സഞ്ജു സാംസണാണ്: അനിൽ കുംബ്ലെ

അഭിഷേകും കിഷനുമല്ല, എതിർ ടീം ഭയക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ ശിവം ദുബെയാണ്: സുനിൽ ഗവാസ്കർ