ശബരിമല കൊടിമര പുനർനിർമ്മാണം: ക്രമക്കേടില്ലെന്ന് വിജിലൻസ്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടില്‍ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ് അറിയിച്ചിരുന്നു. കേസില്‍ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കൊടിമര പുനർനിർമ്മാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു. സംഭാവന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി വിജിലന്‍സ് എടുത്തിരുന്നു.

മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനർനിർമ്മാണത്തിന് സംഭാവന നൽകിയത്. നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. എ.എസ്.പി കുറുപ്പാണ് സംഭാവന സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Latest Stories

കേരളം ചുട്ടുപൊള്ളുന്നു.. സാധാരണയിലും 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ത്യക്കാർക്ക് തിരിച്ചടി; രാജ്യത്ത് പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര എനര്‍ജി

'പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലുമില്ല, ഒരു കാര്യവും നേരെചൊവ്വേ മനസ്സിലാക്കില്ല; കണ്ടാലും കൊണ്ടാലും പഠിക്കാത്തയാൾ; രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി

തനിക്കെതിരെ ഇപ്പോഴും സൈബർ ആക്രമണം നടക്കുന്നു, കണ്ണീർ ആയുധമാക്കാൻ താല്പര്യം ഇല്ല; നിയമപരമായി തന്നെ മുന്നോട്ട് പോകും : യു. പ്രതിഭ

കൊച്ചി എടയാർ വ്യവസായമേഖലയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

‘ശിവരാത്രി ദിനത്തിലും മാംസാഹാരം കഴിക്കാറുണ്ട്‌’ ഭരണപരമായ കാര്യങ്ങളെ നയിക്കേണ്ടത് അന്ധവിശ്വാസങ്ങളാകരുത്; ബജറ്റ് വിവാദത്തിൽ മറുപടിയുമായി സിദ്ധരാമയ്യ

ഇന്ത്യയുൾപ്പടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി ചരക്കു നീക്കത്തിന് അനുമതി; പ്രഖ്യാപനവുമായി ഇറാന്‍

യുദ്ധം ഉടൻ അവസാനിക്കും, ഇറാൻ ആണവായുധം നിർമിക്കില്ല; അമേരിക്കയ്ക്കായി ഹോർമൂസ് തുറന്ന് നൽകുമെന്ന് ട്രംപ്

അന്ന് ശ്രേയസിന്റെ മികവ് കണ്ട് ഹാർദിക് പകച്ച് പോയി, പക്ഷെ മുംബൈയുടെ നായകൻ രോഹിത് ആയിരുന്നെങ്കിൽ അവർ തോൽക്കില്ലായിരുന്നു: മുഹമ്മദ് കൈഫ്

സച്ചിന്റെ മകനാണ് അർജുൻ, അവനെ വിമർശിക്കാൻ അശ്വിന് എന്താണ് യോഗ്യത: യോഗ് രാജ് സിംഗ്