കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയം ആര്‍എസ്എസിന് ദഹിച്ചില്ല; ബിജെപിയുടെ സംഘടന സെക്രട്ടറിയെ തിരികെ വിളിച്ചു; പകരം ആളെ വിട്ടുനല്‍കിയില്ല

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ വിജയിക്കുകയും മൂന്നു സീറ്റുകളില്‍ മികച്ച മത്സരം കാഴ്ച്ച വെയ്ക്കുകയും ചെയ്തതിന് പിന്നാലെ ബിജെപിയുടെ സംഘടന സെക്രട്ടറിയെ തിരികെ വിളിച്ച് ആര്‍എസ്എസ്. കഴിഞ്ഞ രണ്ടു വര്‍ഷമായി കേരള ബിജെപിയുടെ സംഘടന സെക്രട്ടറിയായിരുന്ന കെ.സുഭാഷിനെയാണ് ആര്‍എസ്എസ് തിരികെ വിളിച്ചത്.

ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നടപടിയെന്ന് റിപ്പോര്‍ട്ട് ഉണ്ട്. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനിടെയാണ് സംഘടന സെക്രട്ടറിയെ മാതൃസംഘടനയിലേക്ക് മടക്കി വിളിച്ചത്. കെ. സുഭാഷിനെ കേരള ഉത്തര പ്രാന്തത്തിന്റെ സഹ സമ്പര്‍ക്ക പ്രമുഖ് ആയി ആര്‍എസ്എസ് നിയോഗിച്ചു.

എറണാകുളം ജില്ലാ സംഘ് ചാലക് കെ.കെ.ബലറാമിന്റെ നേതൃത്വത്തില്‍ നടന്ന ആര്‍.എസ്.എസ് യോഗത്തിലാണ് അപ്രതീക്ഷിത തീരുമാനം. പ്രസിഡന്റ് കഴിഞ്ഞാല്‍ സംസ്ഥാന ബി.ജെ.പിയിലെ ഏറ്റവും പ്രധാനപ്പെട്ട പദവിയാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി. ആര്‍എസ്എസ് പ്രചാരകരായിരിക്കും ഈ പദവി വഹിക്കുക. പരിവാര്‍ പ്രസ്ഥാനമെന്ന നിലയില്‍ ആര്‍എസ്എസിനെയും ബിജെപിയെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് സംഘടന സെക്രട്ടറി. നേരത്തെ, ദീര്‍ഘകാലം സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു പി.പി.മുകുന്ദന്‍.

അദ്ദേഹത്തിന് ശേഷം എബിവിപിയുടെ ദേശീയ ഭാരവാഹിയായിരുന്ന ആര്‍എസ്എസ് പ്രചാരക് കെആര്‍ ഉമാകാന്തന്‍ ആ സ്ഥാനത്തെത്തി. പിന്നീട് ഗണേഷ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ