മതവാദത്തെ ഭീതിയോടെ മാത്രമേ കാണാനാകൂ, മതേതര സമൂഹം ഇത് പുച്ഛത്തോടെ തള്ളിക്കളയും: ഹരീഷ് വാസുദേവൻ

അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്​ഗാൻ എന്ന മാധ്യമം ദിനപത്രത്തിലെ ​ഗ്രാന്റ് ലീഡ് വാർത്തയെ വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. മാധ്യമം പത്രവും അവരുടെ ഉടമയായ ജമാഅത്തെ ഇസ്ലാമിയും മുന്നോട്ട് വെയ്ക്കുന്ന അപകടകരമായ മതരാഷ്ട്രവാദത്തിന്റെ ആഴം ഈ തലക്കെട്ടിൽ കാണാം എന്ന് ഹരീഷ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് വിരാമമിട്ട് അവസാന സൈനികനും പിന്മാറിയതോടെ അഫ്​ഗാനിസ്ഥാനിന് സ്വാന്ത്ര്യമെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്തത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മാധ്യമം പത്രവും അവരുടെ ഉടമയായ ജമാഅത്തെ ഇസ്ലാമിയും മുന്നോട്ട് വെയ്ക്കുന്ന അപകടകരമായ മതരാഷ്ട്രവാദത്തിന്റെ ആഴം ഇന്നത്തെ തലക്കെട്ടിൽ കാണാം. എത്രതന്നെ പുരോഗമനം പറഞ്ഞാലും, സ്ത്രീകൾക്ക് ജീവിക്കാനോ ജോലി ചെയ്യാനോ പറ്റാത്ത, തീവ്രവാദികളാൽ ഭരിക്കപ്പെടുന്ന അവസ്ഥയ്ക്ക് ‘സ്വതന്ത്രഅഫ്ഗാൻ’ എന്നു വെള്ള പൂശി അവതരിപ്പിക്കുമ്പോൾ ആ മൂടുപടം പൊഴിഞ്ഞു വീഴും.

മറ്റൊരു പത്രത്തിൽ ആണെങ്കിൽ ദൈനംദിന ഉള്ളടക്കത്തിന്മേൽ മാനേജ്‌മെന്റിന് ഇടപെടൽ ഇല്ലെന്ന് പറയാം. എന്നാൽ പാർട്ടി പത്രം പോലെയാണ് മാധ്യമം. മാനേജ്‌മെന്റിന് രുചിക്കാത്ത ഒന്നും അതിൽ വരില്ല.

കേരളത്തിൽ വളർന്ന് വരുന്ന മതവാദത്തെ, ഏത് തരമായാലും, ഭീതിയോടെ മാത്രമേ കാണാനാകൂ. മതേതര സമൂഹം ഇത് പുച്ഛത്തോടെ തള്ളിക്കളയും.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ