സര്‍ക്കാരിന് ആശ്വാസം; കെ- റെയില്‍ സര്‍വെ നടപടികള്‍ നിര്‍ത്തിവെയ്ക്കേണ്ടെന്ന് ഹൈക്കോടതി, ഹര്‍ജികള്‍ തള്ളി

സില്‍വര്‍ലൈന്‍ സര്‍വ്വേ നടപടികള്‍ തടയാനാകില്ലെന്ന് ഹൈക്കോടതി. സര്‍വ്വേ നടപടികള്‍ തടയണമെന്നതടക്കം രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സര്‍വ്വേ നടത്തുന്നതും, അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നും ആയിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. നേരത്തെ വാദം കേട്ട് വിധി പറയാന്‍ മാറ്റിവെച്ച ഹര്‍ജികളാണ് തള്ളിയത്.

സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം നിയമപരമല്ലെന്ന് ചാണ്ടിക്കാട്ടിയാണ് കോട്ടയത്തെയും എറണാകുളത്തെയും ചില വ്യക്തികള്‍ ഹര്‍ജി നല്‍കിയത്. കെ റെയില്‍ പ്രത്യേക പദ്ധതിയല്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. അത് കൊണ്ട് പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്നാണ് ജസ്റ്റിസ് എന്‍ നഗരേഷ് വിധി പ്രസ്താവിച്ചത്.

കഴിഞ്ഞ ദിവസം സുപ്രീംകോടതി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. സര്‍വ്വേ നപടികളില്‍ മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹൈക്കോടതിയും അതേ വാദത്തിലേക്ക് എത്തുന്നത്. നേരത്തെ സര്‍വ്വേ നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെതിരെയും സുപ്രീം കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി