സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നതില്‍ സിനിമാ സംഘടനകള്‍ പരാജയപ്പെട്ടു; കുറ്റവാളികളെ സംരക്ഷിക്കുന്നത് സിനിമാ വ്യവസായത്തെ തകര്‍ക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

സുരക്ഷിതമായ തൊഴിലിടവും തൊഴിലന്തരീക്ഷവും സൃഷ്ടിക്കുന്നതില്‍ സിനിമാ മേഖലയിലെ സംഘടനകളായ ‘അമ്മ’ ഉള്‍പ്പെടെ ഉള്ളവര്‍ പരാജയപ്പെട്ടെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഭയമില്ലാതെ, സുരക്ഷിതമായി തൊഴിലെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് അവരുടെ ഉത്തരവാദിത്തമായിരുന്നു. സിനിമാ പ്രവര്‍ത്തകരായ സ്ത്രീകളെ സംരക്ഷിക്കേണ്ടത് അവരുടെ ബാധ്യതയും അധികാരവുമായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ അവര്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിച്ചില്ലന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തിലെ സിനിമാ വ്യവസായത്തിലെ അധികാരത്തിന്റെ അസമത്വങ്ങള്‍ ഹേമകമ്മിറ്റി തുറന്നുകാട്ടുകയും ദുര്‍ബലരായ സ്ത്രീ സിനിമാ പ്രവര്‍ത്തകരെ ചിലരെല്ലാം ചൂഷണം ചെയ്യുന്നത് അവരുടെ തന്നെ മൊഴികളുടെ അടിസ്ഥാനത്തില്‍ തുറന്നു കാട്ടുകയും ചെയ്തു. അധികാരത്തിന്റെ മറവില്‍ ഏതാനും ആള്‍ക്കാര്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയാണ്. ഇത് വേഗത്തിലും സുതാര്യമായും ന്യായമായും നിയമപ്രകാരം അന്വേഷിക്കുകയും കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുകയും വേണം.

ഇന്ത്യയിലെവിടെയും സ്ത്രീകള്‍ക്ക് സുരക്ഷിതവും ചൂഷണരഹിതവുമായ തൊഴില്‍ സ്ഥലങ്ങളില്‍ ജോലി ചെയ്യാനുള്ള അവകാശമുണ്ട്. അവര്‍ ഏത് തൊഴിലില്‍ ഏര്‍പ്പെട്ടാലും അവരുടെ മൗലികാവകാശമാണത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വനിതാ സംവരണ ബില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ സ്ത്രീ ശാക്തീകരണത്തിനും സുരക്ഷയ്ക്കുമായുള്ള ഉദ്യമങ്ങള്‍ ഗണ്യമായി പുരോഗമിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കൊല്‍ക്കത്തയിലെ ബലാത്സംഗവും സമീപകാല ഹേമകമ്മിറ്റി റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നതു പോലെ പുരുഷ വേട്ടക്കാര്‍ ഇരകളെ പീഡിപ്പിക്കുന്നത് തുടരുന്നു. ഈ സാഹചര്യത്തിന് മാറ്റം വരിക തന്നെ വേണം. സിനിമാ സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ഒളിച്ചോടാനാകില്ല. അത്തരം കുറ്റകൃത്യങ്ങള്‍ കണ്ടില്ലന്ന് നടിക്കുന്നതും കുറ്റവാളികളെ സംരക്ഷിക്കുന്നതും കേരളത്തിലെ സിനിമാ വ്യവസായത്തെ തന്നെ തകര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപ്പികള്‍ മുഖം നോക്കാതെ കൈക്കൊള്ളണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം