കൊച്ചിയിലെ ഫ്‌ളാറ്റുകളില്‍ റെയ്ഡ്, ചൂതാട്ട കേന്ദ്രം കണ്ടെത്തി

കൊച്ചിയിലെ ഫ്ലാറ്റില്‍ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തി. ചെലവന്നൂരിലെ ഹീര ഫ്ലാറ്റില്‍ ലക്ഷങ്ങളുടെ ചൂതാട്ടം നടന്നുവെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ മാഞ്ഞാലി സ്വദേശി ടിപ്സന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളാണ് ചൂതാട്ടകേന്ദ്രം നടത്തിയിരുന്നത്. കൊച്ചിയില്‍ വാഹനാപകടത്തില്‍ മുന്‍ മിസ് കേരള ജേതാവടക്കമുള്ള സംഘം മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളില്‍ പൊലീസ് സംഘവും നര്‍കോട്ടിക്സ് സംഘവും ചേര്‍ന്ന് പരിശോധന നടത്തിയത്.

സൗത്ത്, മരട്, തേവര, പനങ്ങാട് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. കൊച്ചിയില്‍ പല ഫ്‌ലാറ്റുകളിലും, റിസോര്‍ട്ടുകളിലും ഇത്തരത്തില്‍ പാര്‍ട്ടികള്‍ നടക്കുന്നതായി സൈജു പറഞ്ഞിരുന്നു. ചൂതാട്ടകേന്ദ്രത്തില്‍ ദിവസേന നിരവധി ആളുകളാണ് വന്നു പേയിരുന്നത്. പണത്തിന് പകരം കാര്‍ഡുകളായിരുന്നു ഉപയോഗിച്ചിരുന്നത്. പണം അക്കൗണ്ടിലൂടെയാണ് കൈമാറിയിരുന്നത്. ഫ്‌ലാറ്റില്‍ നടത്തിയ അന്വേഷണത്തില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞു. കഞ്ചാവിന് ഉപയോഗിക്കുന്ന പേപ്പറുകള്‍ സംഘം കണ്ടെടുത്തു. പിടിയിലായ ടിപ്സനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

തിരുവനന്തപുരം വിഴിഞ്ഞത്തും ലഹരിപ്പാര്‍ട്ടികള്‍ നടന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. വിഴിഞ്ഞത്ത് കാരക്കാട്ട് റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടന്നിടത്ത് എക്‌സൈസ് റെയ്ഡ് നടത്തി. പരിശോധനയില്‍ ഹഷീഷ് ഓയില്‍, എംഡിഎംഎ തുടങ്ങിയവ പിടിച്ചെടുത്തു. റേവ് പാര്‍ട്ടി സംഘടിപ്പിച്ചെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ‘നിര്‍വാണ’ എന്ന കൂട്ടായ്മയാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്. ഇന്നലെയും ഇന്ന് ഉച്ചവരെയും പാര്‍ട്ടി നടന്നതായാണ് വിവരം. ബെംഗളൂരുവില്‍ നിന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

നേരത്തെ സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ത്രീകളടക്കം 17 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സൈജുവിനൊപ്പം ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തവരാണിവര്‍. ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും പലരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. ഹാജരാകാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ച് നോട്ടീസ് നല്‍കാനാണ് തീരുമാനം.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്