'കൂടൽമാണിക്യത്തിലെ കഴകം ജോലി മതപരവും ആത്മീയവുമാണ്'; ഹൈക്കോടതി ഉത്തരവിനെതിരെ തന്ത്രിമാർ സുപ്രീം കോടതിയിൽ

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ ക്ഷേത്രത്തിലെ തന്ത്രിമാർ സുപ്രീംകോടതിയെ സമീപിച്ചു. കൂടൽമാണിക്യ ക്ഷേത്രത്തിലെ കഴകം ജോലി ഭരണപരമായ കാര്യമോ മതേതര സ്വഭാവമുള്ളതോ അല്ലെന്നും മതപരവും ആത്മീയവും ആണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.

ഹൈക്കോടതി വിധി പാരമ്പര്യമായി തങ്ങളുടെ കുടുംബത്തിന് ലഭിച്ച അവകാശത്തിലേക്കുള്ള കടന്നുകയറ്റം ആണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് തന്ത്രിമാർ ആവശ്യപ്പെടുന്നത്.

ആരാധനാമൂർത്തിക്ക് ചാർത്തേണ്ട മാലയുൾപ്പടെ തയ്യാറാക്കുന്ന പാരമ്പര്യ കഴകം ജോലികൾ ചെയ്യാനുള്ള അവകാശം തെക്കേ വാര്യം കുടുംബാംഗങ്ങൾക്ക് ആണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴകം നിയമനം പാരമ്പര്യാവകാശമാണോ കഴകം എന്നത് ആചാരപരമായ പ്രവൃത്തിയാണോ അല്ലയോ എന്നിങ്ങനെയുള്ള വിഷയങ്ങൾ സിവിൽ കോടതിയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Latest Stories

ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്രത്തിന്റെ പിന്തുണ; കേരളത്തിന്റെ റെയിൽവേ വിഹിതം 3,975 കോടി: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

വീണ്ടും ഇടിഞ്ഞ് സ്വർണവില, ഇന്ന് കുറഞ്ഞത് 9,840 രൂപ; വില ലക്ഷത്തിലേക്ക്?

എയിംസ് കേരളത്തിന് നൽകരുതെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്, എയിംസ് വേണമെന്ന് ഇനിയും ആവശ്യപ്പെടും : വീണാ ജോർജ്

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം ലീഗിന് അർഹതപ്പെട്ടത്; ചോദിക്കാതെ തന്നെ തരുമെന്നാണ് പ്രതീക്ഷ: കെഎൻഎ ഖാദർ

2026ൽ വിപണി പിടിക്കാൻ ഫോക്‌സ്‌വാഗണിന്റെ കരുത്തന്മാർ!

തമിഴ്‌നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ട്, വോട്ടെടുപ്പ് ദിവസം ഓരോ വീടുകളില്‍ നിന്നും ഓരോ വിജയ് വോട്ടര്‍ ഇറങ്ങി വരും: വിജയ്

കേരളത്തിനു വേണ്ടി ബജറ്റിൽ ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്, സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുന്നു : രാജീവ് ചന്ദ്രശേഖർ

'ബേപ്പൂരിൽ അൻവർ തന്നെ സ്ഥാനാർഥി'; യുഡിഎഫിന്റെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനവുമായി സണ്ണി ജോസഫ്

തമിഴ്നാടിനെ ബജറ്റിൽ തഴഞ്ഞത് നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ പരാജയപ്പെടുമെന്ന കാര്യം ഉറപ്പായതുകൊണ്ട്, സംസ്ഥാനത്തിൻ്റെ താത്പര്യങ്ങൾ പൂർണമായും അവഗണിച്ചു : എം. കെ. സ്റ്റാലിൻ

'സിപിഎമ്മിന് ക്രിമിനലുകളെ ഭയം', പാര്‍ട്ടി കുറ്റവാളികള്‍ക്ക് പരോള്‍ വാരിക്കോരി നൽകുന്നു; മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടി: വി. ഡി സതീശൻ