വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ വേദിയിലിരുത്തിയായിരുന്നു കൃഷി വകുപ്പിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും അന്‍വറിന്റെ വിമര്‍ശനം. കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തെന്ന് അന്‍വര്‍ പറഞ്ഞു.

വനംവകുപ്പ് കൃഷിഭൂമി കയ്യേറുകയാണ്. ടെറസില്‍ കൃഷി ചെയ്താല്‍ കുരങ്ങന്മാര്‍ നശിപ്പിക്കുന്നു. വന്യമൃഗ സംരക്ഷണം മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. വനനിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പോരാടണമെന്നും നിലമ്പൂര്‍ എംഎല്‍എ ആവശ്യപ്പെട്ടു. നിറപൊലി 2025 കാര്‍ഷിക പ്രദര്‍ശനമേള ഉദ്ഘാടനത്തിനിടെ ആയിരുന്നു അന്‍വറിന്റെ വിമര്‍ശനം.

അതേസമയം ദുരന്തനിവാരണ വകുപ്പ് ഏലം കര്‍ഷകരുടെ കണ്ണീര്‍ കാണുന്നില്ലെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കഴിഞ്ഞ വേനലിലെ ഉഷ്ണതരംഗത്തില്‍ കരിഞ്ഞ് ഉണങ്ങിയ ഏലത്തിന്റെ നഷ്ടപരിഹാരം ഇനിയും നല്‍കിയിട്ടില്ല.കാരണം തിരക്കുമ്പോള്‍ ഒഴിഞ്ഞുമാറുകയാണ് ഉദ്യോഗസ്ഥരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി