'വനംവകുപ്പ് എനിക്ക് തരണം', അന്‍വറിന്റെ ഉപാധികള്‍: വനംവകുപ്പിലും ആഭ്യന്തരത്തിലും സതീശന്റെ കസേര തെറുപ്പിക്കലിലും കണ്ണുവെച്ച് പി വി അന്‍വര്‍; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ യുഡിഎഫിന് മുന്നിലെ ഉപാധികള്‍

നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് പി വി അന്‍വര്‍ ലക്ഷ്യമിടുന്നത് മന്ത്രികസേരയും വിഡി സതീശന്റെ കസേര തെറുപ്പിക്കലും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്‍കിയ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ യുഡിഎഫിനു മുന്നില്‍ ഉപാധികള്‍ വച്ചിരിക്കുകയാണ് പി വി അന്‍വര്‍. വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വനം വകുപ്പും ആഭ്യന്തര വകുപ്പും വേണമെന്നതാണ് അന്‍വറിന്റെ ഉപാധികളില്‍ ഒന്ന്. ഇനി മന്ത്രി കസേര തനിക്ക് നല്‍കാന്‍ അധികാരത്തിലെത്തിയ ശേഷം യുഡിഎഫ് തയ്യാറായില്ലെങ്കിലോ അധികാരത്തിലെത്തിയില്ലെങ്കിലോ വി ഡി സതീശന്റെ കസേര തെറുപ്പിക്കലാണ് അന്‍വറിന്റെ അടുത്ത ലക്ഷ്യം.

മന്ത്രിസ്ഥാനത്തിന് ഉറപ്പുനല്‍കാനാകില്ലെങ്കില്‍ വി ഡി സതീശനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്നു മാറ്റണമെന്നാണ് അന്‍വറിന്റെ ആവശ്യം. യുഡിഎഫ് വനംമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനത്തിനുള്ള ഉറപ്പുനല്‍കാത്ത പക്ഷം വി ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം. ഇതില്‍ രണ്ടിലൊന്ന് ചെയ്താല്‍ മാത്രമേ പത്രിക പിന്‍വലിക്കൂവെന്ന് യുഡിഎഫിനെ അറിയിച്ചതായി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. സതീശന്‍ മുക്കാല്‍ പിണറായിയാണെന്നാണ് അന്‍വര്‍ ഇപ്പോള്‍ ആരോപിക്കുന്നത്.

‘വനം മന്ത്രി സ്ഥാനം എനിക്ക് നല്‍കണം. പൊലീസിലെ ആര്‍എസ്എസ് വല്‍ക്കരണം ഇല്ലാതാക്കണമെങ്കില്‍ ആഭ്യന്തര വകുപ്പ് എനിക്ക് നല്‍കണം. അല്ലെങ്കില്‍ വി.ഡി.സതീശനെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഉറപ്പു നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഈ രണ്ടു വകുപ്പുകളാണ് ഇവിടെ ശുദ്ധീകരിക്കപ്പെടേണ്ടത്.

ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ലോബിയുടെ സഹായത്തോടെ മലയോര ജനതയെ കുടിയിറക്കാന്‍ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാക്കി മലയോര മേഖലയെ മാറ്റുകയാണെന്ന ആക്ഷേപവും മുന്‍ നിലമ്പൂര്‍ എംഎല്‍എ ഉന്നയിച്ചു. മൃഗങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ തീറ്റയുമില്ലെന്നും സംരക്ഷണ ഭിത്തിയില്ലെന്നും ഈ രീതിയില്‍ പോയാല്‍ കോഴിക്കോട് അങ്ങാടി വരെ വനമാകുമെന്നുമാണ് അന്‍വര്‍ പറയുന്നത്. ഇതിന് തടയിടാന്‍ വനംവകുപ്പ് തനിക്ക് നല്‍കണമെന്നാണ് അന്‍വറിന്റെ ആവശ്യം.

യുഡിഎഫിലേക്കുള്ള വാതില്‍ ഒറ്റയടിക്ക് അയച്ചത് വി ഡി സതീശനാണെന്ന് പി വി അന്‍വര്‍ ആരോപിച്ചു. അടച്ച വാതില്‍ തുറക്കാന്‍ യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കുന്നുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുഡിഎഫിന്റെ മുന്നണിപ്പോരാളിയായി രംഗത്തുണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു. മത്സരത്തില്‍നിന്ന് പിന്മാറില്ലെന്നും സതീശനാണ് തന്നെ മത്സരരംഗത്തിറക്കിയതെന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്താത്തതിനാല്‍ ജില്ലയെ വിഭജിക്കേണ്ടത് അത്യാവശ്യമാണെന്ന് കൂടി പി വി അന്‍വര്‍ പറയുന്നുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ