പൊതു ഇടങ്ങള്‍ 2025 മാര്‍ച്ച് മാസത്തോടെ പൂര്‍ണമായും മാലിന്യമുക്തമാക്കും; മാലിന്യപരിപാലനത്തിന് കുട്ടികളെ കണ്ണിചേര്‍ക്കുമെന്ന് മന്ത്രി

കേരളത്തിന്റെ പൊതു ഇടങ്ങള്‍ 2025 മാര്‍ച്ച് മാസത്തോടെ പൂര്‍ണമായും മാലിന്യമുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി എംബി രാജേഷ്. 40 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജനത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്ന പ്രത്യേക പരിപാടി ആരംഭിക്കും.

മാലിന്യപരിപാലനത്തിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനവുമായി കുട്ടികളെ കണ്ണിചേര്‍ക്കും. പൊതുഉന്നത വിദ്യാഭ്യാസ വകുപ്പ് തദ്ദേശ വകുപ്പുമായി ചേര്‍ന്ന് ഇതിനായി പ്രവര്‍ത്തിക്കും. മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളെ കേരള ജനത ഏറ്റെടുത്തു.

മാലിന്യ നിര്‍മാര്‍ജന പരിപാലനത്തില്‍ തനതായ ഇടപെടലാണിത്. ദേശീയ അന്തര്‍ദേശീയ മാതൃക ഉള്‍ക്കൊണ്ടും വികേന്ദ്രീകൃത മാലിന്യ പരിപാലനം ശക്തിപ്പെടുത്തിയുമാണ് ഇത് മുന്നോട്ടുപോകുന്നത്. മാലിന്യം നിര്‍മാര്‍ജനം സ്വന്തം ഉത്തരവാദിത്വം എന്ന ചിന്തയിലേക്ക് എല്ലാവരെയും എത്തിക്കുമെന്നും അദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ