സ്വന്തം താത്പര്യത്തിനു വേണ്ടിയാണ് ചിലരൊക്കെ ബി.ജെ.പിയിലേക്ക് എത്തുന്നത്; അബ്ദുള്ളക്കുട്ടിയുടെ ബി.ജെ.പി പ്രവേശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ശ്രീധരന്‍പിള്ള

എ.പി അബ്ദുള്ളക്കുട്ടിയുടെ ബി.ജെ.പി പ്രവേശനത്തില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ചില സമുദായങ്ങളില്‍ പെട്ടവര്‍ അടുത്തിടെയായി ബി.ജെ.പിയിലേക്ക് വരുന്നത് അവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞു. അത് കാര്യമാക്കുന്നില്ലെന്നും ആളെ കിട്ടുകയാണ് പ്രധാനമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

മുസ്ലിംനാമധാരിയായ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തന്നെ വിളിച്ച് ബി.ജെ.പിയില്‍ ചേരാന്‍ താത്പര്യമുണ്ടെന്നറിയിച്ചു. കോണ്‍ഗ്രസില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാളല്ലേ എന്ന് ചോദ്യത്തിന് തന്റെ തീരുമാനം ഇതാണെന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. പാര്‍ട്ടിയില്‍ ആളെക്കൂട്ടുകയാണ് പ്രധാനം. അതിന് ജാതിയും മതവും രാഷ്ട്രീയവും നോക്കില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള ചിലരെ കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്ന് ദേശീയ അദ്ധ്യക്ഷന്‍ വിളിച്ച് പറഞ്ഞിരുന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബി.ജെ.പിക്കെതിരെ പ്രവര്‍ത്തിച്ചവരാണ് അവര്‍. അവരൊക്കെ ബി.ജെ.പിയില്‍ ചേര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലേക്ക് ആരു വന്നാലും തങ്ങളുമായി ലയിക്കും. ബി.ജെ.പിയെ മലിനക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ