അവസരം നഷ്ടമാകരുതെന്ന് കരുതിയാണ് പ്രിയയെ ഇന്റര്‍വ്യൂവിന് പങ്കെടുപ്പിച്ചത്, നിയമോപദേശത്തിന് ശേഷമേ തുടര്‍ നടപടിയുണ്ടാകൂ': ഗോപിനാഥ് രവീന്ദ്രന്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള യോഗ്യത ഉണ്ടോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വി.സി ഇക്കാര്യം അറിയിച്ചത്. പി.എച്ച്.ഡി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കണോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രിയയെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരാള്‍ക്കു പോലും അവസരം നഷ്ടമാകരുത് എന്ന് കരുതിയാണ് പ്രിയയെ ഇന്റര്‍വ്യൂവിന് പങ്കെടുപ്പിച്ചതെന്നും നിയമ ഉപദേശം കിട്ടിയതിന് ശേഷം മാത്രമേ തുടര്‍ നടപടികളിലേയ്ക്ക് കടക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ പ്രിയാ വര്‍ഗീസിനാണോ ഒന്നാം റാങ്ക് എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

സേവ്  യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങളെ പോസറ്റീവായി കാണുന്നില്ലെന്നും യൂണിവേഴ്‌സിറ്റിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എയിഡഡ് കോളേജുകളില്‍ കേറാനായി അമ്പതും അറുപതും ലക്ഷങ്ങളാണ് ആളുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനോട് യോജിപ്പില്ലെന്നും കൈക്കൂലി വാങ്ങി ജോലി നല്‍കുന്ന രീതി മാറണമെന്നതാണ് തന്റെ നിലപാട് എന്നും ഗോപിനാഥ് പറഞ്ഞു. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ളയാളാണ് താന്‍ എങ്കിലും നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

യുജിസി ചട്ട പ്രകാരം അസിസ്റ്റന്റ് പൊഫസര്‍ തസ്തികയിലേയ്ക്ക് ഉള്ള യോഗ്യതയായി ഗവേഷണ ബിരുദവും എട്ടുവര്‍ഷത്തെ അധ്യാപന പരിചയവും എട്ടില്‍ കുറയാത്ത ഗവേഷണ പ്രബന്ധങ്ങളും വേണം. 2012ലാണ് പ്രിയ അസിസ്റ്റന്റ് പൊഫസര്‍ ആയത്. അതിന് ശേഷം മൂന്ന് വര്‍ഷം പി.എച്ച.ഡി ചെയ്യാന്‍ അവധിയില്‍ പോയി. രണ്ട് കൊല്ലം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനായിരുന്നു. ഇത് രണ്ടും അധ്യാപന പരിചയമായി കാണാനാകില്ല. നാലുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം മാത്രം ഉള്ള പ്രിയയെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നാണ് സേവ് യൂണിവേഴ്‌സിറ്റിയും പ്രതിപക്ഷ സംഘടനകളും ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രിയയെ അസിസ്റ്റന്റ് പ്രൊഫസറാക്കാനുള്ള ശ്രമം വിവാദമായതോടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിയോട് വിശദീകരണം തേടി. വിഷയവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടത്. ഗവര്‍ണ്ണര്‍ വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും അധ്യാപക നിയമനത്തില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യം മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു എന്നും വിസി പ്രതികരിച്ചു. ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് ഗവര്‍ണര്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ