സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക കോടിക്കണക്കിന് രൂപ, സൗജന്യ ചികിത്സ പദ്ധതികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു

സര്‍ക്കാരിന്റെ സൗജന്യ ചികിത്സ പദ്ധതികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു. പദ്ധതിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കേണ്ട ധനസഹായത്തില്‍ കുടിശ്ശിക വരുത്തിയതിനാലാണ് പിന്മാറുന്നതെന്ന് ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ പറയുന്നു.

100 കോടി രൂപ സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുണ്ട്. വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ സൗജന്യ പദ്ധതികള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ലഭിക്കില്ല. 960 സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ കൂട്ടായി എടുത്ത തീരുമാനമാണിത്. കോടികളുടെ നഷ്ടം വരുത്തിവെച്ചതിനാല്‍, കുടിശ്ശിക തീര്‍ക്കുന്നത്  അനുസരിച്ചേ സൗജന്യ ചികിത്സകള്‍ അനുവദിക്കുകയുള്ളുവെന്നും മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കാരുണ്യ, ഇഎസ്‌ഐ, ആര്‍എസ്ബിവൈ എന്നീ പദ്ധതികള്‍ വഴിയാണ് സൗജന്യ ചികിത്സ സഹായം നല്‍കിയിരുന്നത്. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ടവര്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ ചികിത്സ പദ്ധതികള്‍ സഹായകമായിരുന്നു. കുടിശ്ശിക നേടിയെടുക്കാന്‍ സര്‍ക്കാരിനെതിരെ നിയമനടപടി ആരംഭിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.

Latest Stories

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?