കോട്ടയത്ത് ട്രെയിനിനുമുകളില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണു

കോട്ടയം കുറുപ്പന്തറയില്‍ കേരള എക്‌സ്പ്രസിന് മുകളില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു. . ഇലക്ട്രിക്ക് എഞ്ചിനെ ട്രാക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് (pantograph) എന്ന സംവിധാനം തകര്‍ന്ന് വീഴുകയായിരുന്നു. പാന്റോഗ്രാഫ് പൊട്ടി വീണത് ഇലക്ട്രിക് ലൈന്‍ പൊട്ടാന്‍ കാരണമായി. നിലവില്‍ കോട്ടയം വഴിയുള്ള തിരുവനന്തപുരം – കൊച്ചി റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കൊച്ചി – തിരുവനന്തപുരം ലൈന്‍ കുഴപ്പമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം – ന്യൂ ഡല്‍ഹി കേരള എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പാന്റോഗ്രാഫ് പൊട്ടിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ ഇലക്ട്രിക് ലൈന്‍ തകര്‍ന്നു വീണു.

നിലവിലെ സാഹചര്യത്തില്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ സമയം പ്രശ്‌നം പരിഹരിക്കാനെടുക്കുമെന്നാണ് വിവരം. ഒരു ഡീസല്‍ എഞ്ചിന്‍ കൊണ്ടു വന്ന് ട്രെയിന്‍ ട്രാക്കില്‍ നിന്ന് മാറ്റണം. ഇതിന് ശേഷം മാത്രമേ അറ്റകുറ്റപ്പണികള്‍ നടത്താനാവൂ.

കഴിഞ്ഞ ദിവസം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത് സംസ്ഥാനത്തെ റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു.

Latest Stories

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി