കൂടത്തായി കേസ്: സിലിയുടെ കൊലപാതകം നേരത്തേ അറിയാമായിരുന്നു; ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും

കൂടത്തായി കൊലപാതക കേസില്‍  പ്രതി ജോളി ജോസഫിന്റെ രണ്ടാം ഭർത്താവ് ഷാജുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് നേരത്തേ അറിയാമായിരുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു എന്ന് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതോടെ ഷാജുവിനോട് ഇന്ന് വടകര റൂറല്‍ എസ്പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

സിലി മരണപ്പെട്ടതിന് പിന്നാലെ തന്നെ ഇരുവരുടേയും മറ്റു ബന്ധുക്കള്‍ പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടെങ്കിലും ഷാജുവും ജോളിയും എതിര്‍ത്തിരുന്നു. പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ബന്ധുക്കള്‍ നിര്‍ബ്ബന്ധം പിടിച്ചെങ്കിലും അനുവദിച്ചില്ല. പോസ്റ്റുമോര്‍ട്ടം എതിര്‍ക്കാന്‍ കാരണം സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു എന്ന സംശയത്തിലേക്കാണ് എത്തിക്കുന്നത്. ഇത് ഷാജുവും ജോളിയും തമ്മില്‍ നേരത്തേ തന്നെ ബന്ധമുണ്ടായിരുന്നു എന്ന സൂചനയുമാകുന്നു.

സിലി കൊല്ലപ്പെടുമെന്നും ജോളി തന്റെ ഭാര്യയായി മാറുമെന്നും ഷാജുവിന് നേരത്തേ അറിയാമായിരുന്നു എന്നായിരുന്നു സംശയം. ചോദ്യം ചെയ്യലില്‍ ഇക്കാര്യം വ്യക്തമായാല്‍ ഷാജുവി​ന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീളും. ഇതിന് പുറമെ സിലി കൊല്ലപ്പെട്ട ശേഷം ആശുപത്രിയില്‍ വെച്ച് സിലിയുടെ ആഭരണം ഏറ്റുവാങ്ങിയത് ജോളിയായിരുന്നു. ഇന്നലെ രണ്ടുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിലും സിലിയുടെ മരണം ഷാജുവിന് അറിയാമായിരുന്നു എന്ന മൊഴിയില്‍ ജോളി ഉറച്ചു നിന്നതോടെയാണ് ഇന്ന് ഷാജുവിനെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിരിക്കുന്നത്.

കേസില്‍ ഇത് നാലാം തവണയാണ് ഷാജുവിനെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ ജോളി ഷാജുവിന് എതിരെ മൊഴി നല്‍കിയെങ്കിലും അന്വേഷണസംഘം അതിനെ ഗൗരവത്തില്‍ എടുത്തിരുന്നില്ല. എന്നാല്‍ സിലിയുടെ മരണശേഷം പോസ്റ്റുമോര്‍ട്ടത്തെ എതിര്‍ത്തു എന്ന വിവരം കിട്ടിയതോടെയാണ് വീണ്ടും സംശയം ഷാജുവിന് നേരെ ഉയര്‍ന്നിരിക്കുന്നത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് ഷാജുവിനെയും പിതാവ് സഖറിയായേയും അന്വേഷണസംഘം മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം കല്ലറ തുറന്ന ശേഷമായിരുന്നു.

ജോളിയെയും ഷാജുവിനെയും തനിച്ച് ചോദ്യം ചെയ്ത ശേഷം ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഉദ്ദേശം. ഇതിന് ശേഷമായിരിക്കും ഷാജുവിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. ആറു സംഘങ്ങളായിട്ടാണ് കേസില്‍ പോലീസ് അന്വേഷണം. നടത്തുന്നത്. ഓരോ കൊലപാതകങ്ങളും പ്രത്യേകം പ്രത്യേകം അന്വേഷിക്കുന്നുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക