വിമാനത്താവളത്തിലേക്ക് സമരക്കാരുമായി വരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും; ഉടമകള്‍ക്കെതിരെ കടുത്ത നടപടി; വഖഫ് ഭേദഗതിക്കെതിരെ ജമാ അത്തെ ഇസ്ലാമി സംഘടനകളുടെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പൊലീസ്

വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമാ അത്തെ ഇസ്ലാമി സംഘടനകള്‍ പ്രഖ്യാപിച്ച കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധത്തിന് അനുമതി നിഷേധിച്ച് പൊലീസ്.
ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനകളായ സോളിഡാരിറ്റി, എസ്ഐഒ സംഘടനകളാണ് ഇന്ന് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് തടസം വരുത്തുന്ന ഒരു സമരവും അനുവദിക്കില്ലെന്നും സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സമരത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്.

അതിനാല്‍, സമരത്തിനായി ആളുകളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും വാഹന ഉടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ജമാ അത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന സമരത്തില്‍ കോണ്‍ഗ്രസില്‍ നിന്നും എറണാകുളം ഡിസിസി വൈസ് പ്രസിഡന്റ് ഡോ. ജിന്റോ ജോണാണ് പങ്കെടുക്കുന്നുണ്ട് ജമാഅത്തെ ഇസ്ലാമിയെ കോണ്‍ഗ്രസ് തള്ളി പറഞ്ഞിരിക്കുമ്പോള്‍ തന്നെയാണ് പാര്‍ട്ടിയുടെ പ്രധാന ചുമതലയിലുള്ള നേതാവ് അവരുടെ പ്രതിഷേധത്തില്‍ ഭാഗമാകുന്നത്.

വഖഫ് ഭേദഗതിനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, എസ്‌ഐഒ ഭാരവാഹികള്‍ വ്യക്തമാക്കി. മൂന്നു ഭാഗങ്ങളില്‍നിന്ന് പ്രകടനമായെത്തി വൈകീട്ട് മൂന്നുമുതല്‍ വിമാനത്താവള ജങ്ഷന്‍ ഉപരോധിക്കുമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപരോധത്തിനിടെ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കില്ലന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ഇതോടെ ഇന്നു രാവിലെ മുതല്‍ വിമാനത്താവളത്തിന്റെ സുരക്ഷ ശക്തമാക്കി. കൂടുതല്‍ പൊലീസിനെയും സിആര്‍പിഎഫുകാരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

10,000 പേരടങ്ങുന്ന പ്രവര്‍ത്തകര്‍ വൈകീട്ട് മൂന്നിന് കൊളത്തൂര്‍ റോഡ്, മേലങ്ങാടി റോഡ്, കുമ്മിണിപറമ്പ് റോഡ് എന്നീ മൂന്ന് റോഡുകളിലൂടെയും ഒരേസമയം പ്രകടനമായി വന്നു നുഅമാന്‍ ജംഗ്ഷനില്‍ സംഗമിക്കുകയും അവിടെ കുത്തിയിരുന്ന് റോഡ് ഉപരോധിക്കുകയും ചെയ്യുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഇസ്മാഈല്‍, എസ്ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സഹല്‍ ബാസ് എന്നിവര്‍ അറിയിച്ചു.

അന്നേ ദിവസം വിമാന യാത്ര തീരുമാനിച്ചവര്‍ ഉച്ചക്ക് 2.30നു മുമ്പ് വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ പാകത്തില്‍ യാത്ര ക്രമീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Latest Stories

കാന്താര-2 ചിത്രത്തിന്റെ സെറ്റിൽ തൃശ്ശൂർ സ്വദേശിയായ നടൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

242 പേരുടെ ജീവനെടുത്ത് രാജ്യത്തെ കണ്ണീരിലാഴ്ത്തി അഹമ്മദാബാദ് വിമാന ദുരന്തം; എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു

IND VS ENG: ധോണിയേയും രോഹിതിനെയും പോലെ അവനും മികച്ച ക്യാപ്റ്റനാവും, ചെയ്യേണ്ടത് ഒരേ ഒരു കാര്യം മാത്രം, തുറന്നുപറഞ്ഞ് മുൻ താരം

അഹമ്മദാബാദിലെ വിമാനദുരന്തം; മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം

ബിക്കിനി വേണ്ട, ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ബുര്‍ഖ ധരിക്കണം; പുരുഷന്‍മാര്‍ നഗ്നമായ നെഞ്ച് കാട്ടി നടക്കരുത്; മതനിയങ്ങളുടെ ചുവട് പിടിച്ച് ഉത്തരവ് പുറത്തിറക്കി സിറിയ

പബ്ബിൽ പ്ലേറ്റുകൾ എറിഞ്ഞു പൊട്ടിച്ചു, ജീവനക്കാരെ അസഭ്യം പറഞ്ഞു, പൊലീസ് വന്നിട്ടും നിർത്തിയില്ല; നടിക്കെതിരെ കേസ്

കേരളത്തിലെ 12 യുവതാരങ്ങള്‍ക്ക് വഴിതുറന്ന് സൂപ്പര്‍ ലീഗ് കേരള; ഫുട്‌ബോള്‍ സ്വപ്നങ്ങളുമായി അന്താരാഷ്ട്ര പരിശീലന പരിപാടിക്ക് മലേഷ്യയിലേക്ക്

രാജ്യത്തെ നടുക്കി വിമാനദുരന്തം; മരണസംഖ്യ ഉയരുന്നു, വിമാനത്തിൽ 8 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളും; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും; വിജയ് രൂപാണിയുടെ നില അതീവ ഗുരുതരം; ഫയര്‍ എന്‍ജിനുകള്‍ തീയണക്കാനുള്ള ശ്രമം തുടരുന്നു

അഹമ്മദാബാദിലെ വിമാനദുരന്തം; 130 മരണം, ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുടെ നില ഗുരുതരം