15ാം വയസില്‍ ഗര്‍ഭിണിയാക്കി; വയറില്‍ ചവിട്ടി അബോര്‍ഷനാക്കി; മുന്‍ ഭാര്യയുടെ വെളിപ്പെടുത്തലില്‍ 'മല്ലു ട്രാവലര്‍' ഉടമക്കെതിരെ പോക്സോ കേസ്

പതിനഞ്ചാം വയസില്‍ ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചകേസില്‍ ‘മല്ലു ട്രാവലര്‍’ യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. ആദ്യ ഭാര്യ ഒരു ചാനലിന് നല്‍കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ധര്‍മ്മടം പൊലീസാണ് കേസെടുത്തത്.

ലൈംഗികമായി ഉപദ്രവിച്ചു. 15 ാം വയസിലാണ് ആദ്യമായി അബോര്‍ഷന്‍ നടന്നത്. അപ്പോള്‍ എത്രാമത്തെ വയസ്സിലാണ് തന്റെ വിവാഹം നടന്നതെന്ന് മനസ്സിലായില്ലേ. ഗര്‍ഭിണിയായിരുന്ന സമയത്ത് നിര്‍ബന്ധിച്ച് ബിയര്‍ കഴിപ്പിച്ചുവെന്നും ഭാര്യ പറഞ്ഞിരുന്നു.

നിരവധി സ്ത്രീകള്‍ ഷാക്കിറിന്റെ കെണിയില്‍ വീണെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും ഇവര്‍ പറഞ്ഞിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാക്കിറിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യുവതി അറിയിച്ചിരുന്നു.

കുടുംബത്തിലെ പല സ്ത്രീകളുടേയും ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് ഷാക്കിര്‍ ഉപദ്രവിച്ചു. പല രീതിയിലും എന്റെ ഉമ്മയെ പോലും ബ്ലാക്ക് മെയില്‍ ചെയ്യുമായിരുന്നു. എന്റെ പേരില്‍ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ട് പല പുരുഷന്മാരോടും ചാറ്റ് ചെയ്ത് പൈസ വാങ്ങുമായിരുന്നു.

ഞാന്‍ ഗര്‍ഭിണി ആയിരുന്ന സമയത്ത് മദ്യം കുടിയ്ക്കാനും എന്നെ നിര്‍ബന്ധിച്ചിട്ടുണ്ട്. അവന്‍ ഇപ്പോള്‍ മല്ലു ട്രാവലര്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ അതെന്റെ ഔദാര്യം മാത്രമായിട്ടാണ് ഞാന്‍ കരുതുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഒരുപാട് മോശമായിട്ട് എന്നെ കുറിച്ച് പറയുന്നുണ്ട്. സത്യത്തില്‍ ഞാന്‍ അങ്ങനെ ഒരാളല്ല, എന്റെ മകനെ ഉപേക്ഷിച്ചിട്ട് പോയിട്ടുമില്ല. എനിക്ക് ലീഗലായിട്ട് ഡിവോഴ്‌സ് ലഭിച്ചതാണ്. അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിയതും ഈ ഷാക്കിര്‍ എന്ന വ്യക്തി തന്നെയാണ്. എന്റെ കുടുംബത്തിനും എനിക്ക് പരിചയമുള്ള പലര്‍ക്കും ഷാക്കിറില്‍ നിന്നും ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്.

സ്വന്തം നമ്പര്‍ ഉപയോഗിക്കാതെ സ്‌നാപ് ചാറ്റ് വഴിയാണ് ഷാക്കിര്‍ പെണ്‍കുട്ടികളുമായി കോണ്‍ടാക്ട് വെയ്ക്കുന്നത്. അതിനാല്‍, അവര്‍ക്ക് ഇവാനാതെന്ന് തെളിയിക്കാന്‍ കഴിയില്ലായിരുന്നു. ഷാക്കിര്‍ അശ്ലീല വീഡിയോകള്‍ കാണുമായിരുന്നു. ഞാന്‍ ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് ഇത്തരത്തില്‍ ഒരു വീഡിയോ എനിക്ക് കാണിച്ച് തരുകയും എനിക്ക് അത് ഇഷ്ടമല്ലാത്തതിനാല്‍ എന്റെ വയറില്‍ ചവിട്ടുകയും ചെയ്തു. എന്റെ പതിനഞ്ചാമത്തെ വയസിലായിരുന്നു ഇത്തരത്തില്‍ സംഭവിച്ചത്.

പെട്ടെന്ന് എനിക്ക് സ്‌ട്രോക്ക് വന്നിരുന്നു. ഈ സമയത്ത് എനിക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു,. എന്നാല്‍, ഷാക്കിര്‍ ആ സമയത്ത് എനിക്ക് മെന്റല്‍ ആണെന്ന് പറഞ്ഞ് മെന്റല്‍ ഹോസ്പിറ്റലിലേക്കാണ് കൊണ്ട് പോയത്. എനിക്ക് മാനസിക പ്രശ്‌നങ്ങളാണ്. ശാരീരിക പ്രശ്‌നങ്ങളെല്ലാം ഞാന്‍ അഭിനയിക്കുന്നതാണെന്നാണ് ഷാക്കിര്‍ പറഞ്ഞത്. ഇപ്പോള്‍ ഞാന്‍ ഒരു ഹാര്‍ട്ട് പേഷ്യന്റും ബ്ലഡ് ക്യാന്‍സര്‍ പേഷ്യന്റുമാണ്. അന്ന് എന്നെ ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സ നടത്തിയിരുന്നെങ്കില്‍, എന്റെ രോഗം ഇത്രയും ഗുരുതരം ആകില്ലായിരുന്നു.

ഇത് കൂടാതെ ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒളിക്യാമറയും ഇയാള്‍ വെച്ചിട്ടുണ്ട്. അത് പറഞ്ഞും എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുമായിരുന്നു.

എന്റെ പേരില്‍ ഫെയ്ക്ക് ഐഡി ഉണ്ടാക്കി മറ്റുള്ള ആണുങ്ങളോട് ചാറ്റ് ചെയ്ത് പൈസ വാങ്ങുമായിരുന്നു. ഇതിന് സൈബര്‍ ആക്ട് പ്രകാരം ഞാന്‍ ഇയാള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടായിരുന്നു. ഗര്‍ഭിണി ആയിരുന്ന സമയത്ത് എന്നെ ഉപദ്രവിച്ചതും കേസായിരുന്നു. എനിക്ക് 15 വയസ്സ് ആയതിനാല്‍ അത് പോക്സോ കേസ് ആയിരുന്നു. എന്നാല്‍, വിദേശത്ത് ജോലിക്ക് പോകണം അതിനാല്‍ കേസ് ക്ലോസ് ചെയ്യണമെന്ന് അവന്റെ ഉമ്മ എന്നെ വിളിച്ച് പറയുമായിരുന്നു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് ക്ലോസ് ചെയ്തു. സത്യത്തില്‍ അവന്‍ മല്ലു ട്രാവലര്‍ എന്ന നിലയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതെന്റെ ഔദാര്യമാണെന്നാണ് മുന്‍ ഭാര്യ അന്നു പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ