നിയമസഭയില്‍ പറഞ്ഞ വാക്കിന് വിലയുണ്ടെങ്കില്‍ ജലീൽ രാഷ്ട്രീയ വനവാസത്തിന് പോകേണ്ട സമയമായി; പി. കെ ഫിറോസ്

അടുത്ത സര്‍ക്കാരില്‍ മന്ത്രിയാകാന്‍ കെ ടി ജലീലിന് തടസമില്ലെന്ന എ എന്‍ ഷംസീര്‍ എംഎല്‍എയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. മെയ് രണ്ടിന് വോട്ടെണ്ണുമ്പോള്‍ കേരളത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്നത് യുഡിഎഫായിരിക്കുമെന്ന് പി കെ ഫിറോസ് പറഞ്ഞു. തവനൂരില്‍ ജലീല്‍ ജയിക്കുകയും ഇടതുപക്ഷമുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ മാത്രമല്ലേ മന്ത്രിസഭയെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുള്ളൂ, അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ഫിറോസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ഫിറോസിൻറെ പ്രതികരണം.

ലോകായുക്ത വിധി വന്നപ്പോള്‍ തന്നെ മന്ത്രി രാജിവെയ്ക്കണം അല്ലെങ്കില്‍ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ആവശ്യം ചെവികൊള്ളാന്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ഒന്നും തയ്യാറായിരുന്നില്ല. നിയമമന്ത്രി പറഞ്ഞത് ഇവിടെ ഒരുപാട് കോടതികളുണ്ട് ആ കോടതികളിലൊക്കെ പോകാം, രാജിവെയ്ക്കേണ്ട ആവശ്യമില്ല എന്നാണ്. എന്നാല്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ ഇത് എതിരാവുമെന്ന് കണ്ടാണ് ഗത്യന്തരമില്ലാതെ മന്ത്രി രാജിവെച്ചത്. ഇപ്പോള്‍ ഹൈക്കോടതിയുടെ വിധി കൂടി പുറത്തുവന്ന സാഹചര്യത്തില്‍ ഇനിയൊരു ന്യായവും നിരത്താന്‍ സാധിക്കുന്നില്ല എന്ന സ്ഥിതിയാണ് മന്ത്രിക്ക് വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള നിയമസഭയില്‍ ജലീല്‍ പറഞ്ഞത് തെറ്റു ചെയ്‌തെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നാണ്. അദ്ദേഹം നിയമസഭയില്‍ പറഞ്ഞ വാക്കിന് എന്തെങ്കിലും വിലയുണ്ടെങ്കില്‍ അദ്ദേഹം രാഷ്ട്രീയ വനവാസത്തിന് പോകേണ്ട സമയമായെന്നും പി കെ ഫിറോസ് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ