ജി23യുടെ ലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമാണ് കപിൽ സിബലിന്റെ നടപടി; പി.ജെ കുര്യൻ

ജി23യുടെ ലക്ഷ്യങ്ങൾക്ക്  കടകവിരുദ്ധമാണ് കപിൽ സിബലിന്റെ നടപടിയെന്ന് കോൺഗ്രസ് നേതാവ് പിജെ കുര്യൻ. ജി23യുടെ ലക്ഷ്യം കോൺഗ്രസിനെ ക്ഷീണിപ്പിക്കുക എന്നതല്ല, ശക്തിപ്പെടുത്തുക എന്നതാണ്. എന്നാൽ കപിൽ സിബൽ ഇപ്പോൾ ചെയ്യുന്നത് കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്ന നടപടിയാണെന്നും. അതിനോട് യോജിക്കാൻ പറ്റില്ല.

കപിൽ സിബലിന്റെ നടപടി വിശദീകരിക്കേണ്ടത് അദ്ദേഹമാണ് അതുകൊണ്ട് ജി23യുടെ നിലപാടിന് വിരുദ്ധമാണതെന്നും. പിജെ കുര്യൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിലേക്ക് സമാജ്‌വാദി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചതിന് പിന്നാലെ മെയ് 16 നാണ് താൻ കോൺഗ്രസിൽ നിന്നും രാജി സമർപ്പിച്ചിരുന്നതായി കപിൽ സിബൽ വ്യക്തമാക്കിയത്

നേരത്തേയും സമാജ്വാദി പിന്തുണയിലായിരുന്നു ഉത്തർപ്രദേശിൽ നിന്നും കപിൽ സിബൽ രാജ്യസഭയിൽ എത്തിയത്. കോൺഗ്രസിൽ തിരുത്തൽ ആവശ്യപ്പെട്ട ജി 23 ഗ്രൂപ്പിന് നേതൃത്വം കൊടുത്തത് കപിൽ സിബലായിരുന്നു. കോൺഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ തുടർച്ചയായി അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.

കപിൽ സിബൽ എസ്പിയിൽ ചേർന്നിട്ടില്ലെന്നാണ് അദ്ദേഹവും അഖിലേഷ് യാദവും നൽകുന്ന സൂചന. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പത്രിക സമർപ്പിച്ചതെന്നും തനിക്ക് എല്ലാകാലത്തും സ്വതന്ത്ര ശബ്ദമായി ഇരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ, ഉദയ്പൂർ ചിന്തൻ ശിബിരത്തിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം ചർച്ചയായി മാറിയിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം