'916 മുഖ്യമന്ത്രി മുക്കുപണ്ടമായി മാറുന്ന സ്ഥിതി'; ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറഞ്ഞ പിണറായി വിജയന് അജിത്തിനെയും സുജിത്തിനെയും ഭയം: ഷാഫി പറമ്പിൽ

പി ആർ ഏജൻസികളുടെ സഹായത്തോടെ 916 മുഖ്യമന്ത്രിയായിട്ട് അവതരിപ്പിക്കാൻ ശ്രമിച്ച പിണറായി വിജയൻ മുക്കുപണ്ടമായി കേരളത്തിലെ ജനങ്ങളുടെ മുന്നിൽ മാറുന്ന തരത്തിലുള്ള സ്ഥിതിയിലേക്കാണ് പോകുന്നതെന്ന് ഷാഫി പറമ്പിൽ എംപി. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറഞ്ഞ പിണറായി വിജയന് അജിത്തിനെയും സുജിത്തിനെയും ഭയമാണ്. ഇതുവരെയും കേരളത്തിലെ ഒരു ഭരണാധികാരി നേരിട്ട തരത്തിലുള്ള ആരോപണമല്ല ഉയർന്നുവന്നിട്ടുള്ളതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അജിത് കുമാറിനെയും സുജിത് ദാസിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. അരമന രഹസ്യങ്ങൾ പുറത്ത് പറയും എന്ന ഭീഷണിയിലാകും സംരക്ഷിക്കുന്നതെന്നും ഷാഫി വിമർശിച്ചു. അതിനു കാരണം സ്വർണവും സംഘ പരിവാറുമാണ്. ബിജെപി അക്കൗണ്ട് തുറന്ന ക്രെഡിറ്റ്‌ സുരേഷ് ഗോപിക്കല്ല പിണറായിക്കാണെന്നും ഷാഫി പറഞ്ഞു. ഇപിക്ക് നൽകാത്ത സംരക്ഷണം അജിത് കുമാറിന് നൽകുന്നതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ഷാഫി പൊലീസിലെ കൊടി സുനിമാരാണ് അജിത്കുമാറിനെപ്പോലെയുള്ളവരെന്നും വിമർശിച്ചു.

സ്വർണ്ണ കള്ളക്കടത്ത് നടത്തിയിട്ട് പിടിക്കപ്പെടുമ്പോൾ പാഴ്സൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി റിലേറ്റഡ് ആണെന്നും അത് തുറന്നു നോക്കരുതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം പോവുകയാണ്. അത് തുറന്നു നോക്കാൻ പാടില്ല എന്ന് നിർദ്ദേശം ആരാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൊടുത്തത്?. ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണക്കള്ളക്കടത്ത് നടത്തിയിരിക്കുകയാണ്. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും രാജ്യത്തിന്റെ വകുപ്പ് മേധാവിമാരും എംപിമാരും മാത്രം സഞ്ചരിക്കുന്ന ഈ ഡിപ്ലോമാറ്റിക് ചാനൽ ഈ കള്ളക്കടത്തിന് ഉപയോഗപ്പെടുത്താവുന്ന തരത്തിൽ തുറന്നുകൊടുക്കാൻ കഴിയാവുന്ന ബന്ധം എയർപോർട്ടിലും മറ്റ് സംവിധാനങ്ങളും ഒക്കെ ഉണ്ടാക്കുകയാണെന്നും ഷാഫി കുറ്റപ്പെടുത്തി.

കേവലം ഒരു ഉദ്യോഗസ്ഥൻ മാത്രം വിചാരിച്ചാൽ നടക്കില്ല. അതിന് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ പങ്ക് എന്താണെന്നുള്ളത് കേരളത്തിലെ ജനത്തിന് അറിയേണ്ടതുണ്ടെന്നും ഈ നാടിന് അത് അറിഞ്ഞേ പറ്റൂഎന്നും ഷാഫി പറഞ്ഞു. എല്ലാ ഒത്താശയും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ചെയ്ത് കൊടുക്കുകയാണ്. യുഎഇ കോൺസുലേറ്റ് ഇത്തരമൊരു പാഴ്സൽ വന്ന സാഹചര്യത്തിൽ കസ്റ്റംസ് തുറക്കണം എന്ന് ആവശ്യപ്പെടുമ്പോൾ സർക്കാരിന് വന്നതാണെന്നും തുറക്കാൻ പാടില്ലെന്നും ഇവർ നിലപാടെടുക്കുന്നു. ഈ ഇടപാടുകാർക്ക് എല്ലാവിധ സംരക്ഷണവും അവിടെ ഒരുക്കിക്കൊടുത്തു എന്നതാണ് ഇതിനർത്ഥമെന്നും എല്ലാ തരത്തിലും അത് കണക്റ്റഡ് ആയിരുന്നുവെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

Latest Stories

CRICKET RECORDS: ഇന്നലെ ഇന്ത്യൻ ടീമിൽ ഇന്ന് പാകിസ്ഥാൻ ടീമിൽ, അപൂർവ റെക്കോഡ് സ്വന്തമാക്കി സൂപ്പർ താരങ്ങൾ; സംഭവിച്ചത് ഇങ്ങനെ

IPL 2025: ആരാധക സ്നേഹമൊക്കെ ഗ്രൗണ്ടിൽ, അത് എയർപോർട്ടിൽ വേണ്ട; സ്റ്റാർക്ക് ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; സേനയ്ക്ക് 50,000 കോടി കൂടി

'വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നു, സർക്കാർ ഇക്കാര്യം തിരുത്തണം'; എം വി ഗോവിന്ദൻ

'കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേട്, പരാമർശം അങ്ങേയറ്റം അപലപനീയം'; വേടനെതിരായ എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

FOOTBALL UPDATES: അപ്പോൾ അത് തീരുമാനമായി, അർജന്റീന ടീമിന്റെ കേരളത്തിലേക്ക് ഉള്ള വരവിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് പുറത്ത്

കിളിമാനൂരിൽ വേടന്റെ പരിപാടി റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒരാൾ അറസ്റ്റിൽ

'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

'ഒന്നുകിൽ അവരെ ഒരു പാഠം പഠിപ്പിക്കണം, ഇല്ലെങ്കിൽ അവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ