ഒരു കടയുടെ സമീപം കാര്‍ പാര്‍ക്ക് ചെയ്ത് മറ്റൊരു കടയില്‍ നിന്ന് സാധനം വാങ്ങി; കൈക്കുഞ്ഞുമായി വന്ന ദമ്പതിമാരെ മര്‍ദ്ദിച്ച് കടയുടമ

നേര്യമംഗലത്ത് കടയുടെ മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തിട്ടും കടയില്‍ നിന്ന് സാധനം വാങ്ങാതെ മറ്റൊരു കടയില്‍ കേറിയതിനെ തുടര്‍ന്ന് കടയുടമയും സഹോദരനും ചേര്‍ന്ന് കൈക്കുഞ്ഞിനെയും ദമ്പതിമാരെയും മര്‍ദ്ദിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ‘ചാലില്‍ ഫൂട്ട്വേഴ്സ്’ എന്ന കടയ്ക്ക് മുന്നിലാണ് സംഭവം. കടയുടമയായ ചാലില്‍ ജയനെയും സഹോദരന്‍ ചാലില്‍ വര്‍ഗീസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കോതമംഗലം തൃക്കാരിയൂര്‍ സ്വദേശികളായ വിപിനും ഭാര്യ പ്രിയങ്കയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. ജയന്റെ കടയുടെ മുന്‍വശത്തുള്ള റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് ശേഷം ചെരുപ്പ് വാങ്ങാനായി അവര്‍ കടയില്‍ കേറി. ഇഷ്ടമുള്ള ചെരുപ്പ് കിട്ടാതിരുന്നതിനെ തുടര്‍ന്ന് ദമ്പതിമാര്‍ തൊട്ടടുത്തുള്ള കടയിലേക്ക് പോകുകയും അവിടെ നിന്ന് ചെരുപ്പ് വാങ്ങുകയും ചെയ്തു. തന്റെ കടയില്‍ നിന്നും ചെരുപ്പ് മേടിക്കുന്നില്ലെങ്കില്‍ കാര്‍ എടുത്ത് മാറ്റണമെന്ന് ജയന്‍ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ റോഡിന്റെ ഒരു വശത്തായിട്ടായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്. ഇക്കാര്യവും പറഞ്ഞ് കടയുടമയും വിപിനും തമ്മില്‍ വാക്കുതര്‍ക്കം നടന്നു. ഇതേ തുടര്‍ന്ന് തൊട്ടടുത്ത് തന്നെ മറ്റൊരു കട നടത്തികൊണ്ടിരുന്ന വര്‍ഗീസും സ്ഥലത്തെത്തി ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.

പ്രിയങ്കയെയും കുഞ്ഞിനേയും നിലത്തിട്ട് ചവിട്ടി, ഭര്‍ത്താവിനെയും തല്ലി ചതച്ചു എന്നാണ് ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ജയന്റെ കടയ്ക്ക് മുന്നില്‍ കാര്‍ നിര്‍ത്തി മറ്റൊരു കടയില്‍ നിന്നും ചെരുപ്പ് വാങ്ങിയതില്‍ പ്രകോപിതനായ ജയന്‍ ദമ്പതിമാരെ ആക്രമിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. ജയനും സഹോദരനും എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഊന്നുകല്‍  പൊലീസാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ