പാലക്കാട് പുലിക്കുട്ടി ചത്തത് ഭക്ഷണം കിട്ടാതെ എന്ന് വനം വകുപ്പ്

പാലക്കാട് ജില്ലയിലെ കല്ലടിക്കോട് ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പുലിക്കുട്ടി ചത്തത് എന്ന് വനം വകുപ്പ്. ഇന്നലെയാണ് കല്ലടിക്കോട് പറക്കലടിയില്‍ അവശനിലയില്‍ പുലിക്കുട്ടിയെ കണ്ടെത്തിയത്.

പുലിക്കുട്ടിയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പുലിയുടെ വയറ്റില്‍ ഭക്ഷണത്തിന്റെ സാന്നിധ്യം ഇല്ലായിരുന്നു എന്ന് കണ്ടെത്തി. പുലിക്കുട്ടിയുടെ ശരീരത്തില്‍ മറ്റ് മുറിവുകളും കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഭക്ഷണം ലഭിക്കാത്തതാണ് പുലിക്കുട്ടിയുടെ മരണം കാരണം എന്നാണ് കരുതുന്നത്.

അകത്തേത്തറയില്‍ ഇറങ്ങിയ പുലിയെ പിടികൂടാന്‍ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ അകത്തേത്തറ പഞ്ചായത്തിന്റെ രണ്ട് ഭാഗങ്ങളിലാണ് പുലി ഇറങ്ങിയത്. പുലി ഒരു ആടിനെയും പട്ടിയെയും കൊന്നു. പുലിയെ പിടികൂടാന്‍ വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. രാത്രി സമയങ്ങളിലെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി