നപുംസകങ്ങളുടെ ഭീഷണി പേടിക്കില്ല; മരങ്ങാട്ടുപിള്ളിയില്‍നിന്ന് കുടിയേറിയതല്ല; ജോസിനെ വെട്ടി ജോസിന്‍; പാലായില്‍ പാളയത്തില്‍ പട

കേരള കോണ്‍ഗ്രസ് എമ്മിനെതിരെയും ചെയര്‍മാന്‍ ജോസ് കെ മാണിക്കെതിരെയും ആഞ്ഞടിച്ച് സിപിഎം പ്രതിനിധിയും പാലാ നഗരസഭാധ്യക്ഷയുമായ ജോസിന്‍ ബിനോ. കേരള കോണ്‍ഗ്രസ് എം. പ്രതിനിധി ചെയര്‍മാനായിരുന്നപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്ത ശ്മശാനം ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തതിനെതിരേ കഴിഞ്ഞ ദിവസം ജോസിന്‍ രംഗത്തെത്തുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനെതിരെ കേരള കോണ്‍ഗ്രസ് രംഗത്തുവരുകയും മാപ്പ് പറഞ്ഞതില്‍ ഖേദം രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഇതു തള്ളിയാണ് ജോസിന്‍ ബിനോ ഇപ്പോള്‍ ആഞ്ഞടിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം ബാലിശവും അപഹാസ്യവുമാണെന്ന് അവര്‍ പറഞ്ഞു.

സി.പി.എം. എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തണലുംകരുതലും ഉള്ളിടത്തോളം കാലം ഇതുപോലുള്ള നപുംസകങ്ങളുടെ ഭീഷണിയെയും ജല്പനങ്ങളേയും പേടിയില്ല. പ്രസ്താവനകളില്‍ ആവര്‍ത്തിച്ച് 17-ല്‍ 14 എന്ന് വീമ്പ് പറയുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും സി.പി.എമ്മിന്റെ ആറു കൗണ്‍സിലര്‍മാരും അനുസരിക്കുന്നത് നേതാവിന്റെ വീട്ടില്‍നിന്നുവരുന്ന നിര്‍ദേശങ്ങളല്ല. പാര്‍ട്ടി നിര്‍ദേശിക്കുന്നതാണ് പ്രവര്‍ത്തനശൈലി.

പാലാ നഗരസഭയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു സി.പി.എം കൗണ്‍സിലര്‍ അധ്യക്ഷയായതില്‍ പലര്‍ക്കും അസഹിഷ്ണുതയുണ്ടാകാം. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിലും അസഹിഷ്ണുതയുണ്ടാകാം. എന്നാല്‍ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി യാഥാര്‍ത്ഥ്യം അഗീകരിച്ച് പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ജോസിന്‍ ബിനോ പറഞ്ഞു.

നഗരസഭ നിവാസികള്‍ക്ക് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിച്ചു കൊടുക്കുന്നതില്‍ അധ്യക്ഷ തടസ്സംനില്‍ക്കുന്നുവെന്ന രീതിയിലുള്ള പ്രസ്താവന നുണപ്രചാരണമാണ്. വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് നഗരസഭ പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നതിനുള്ള തടസ്സം.

സ്വന്തം പാര്‍ട്ടിക്കാരനായ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോടും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയോടുമാണ് കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആദ്യം പരാതിപ്പെടേണ്ടതെന്നും ജോസിന്‍ ബിനോ പറഞ്ഞു.തിരഞ്ഞെടുപ്പില്‍ ജയിച്ചാണ് നഗരസഭാധ്യക്ഷയാകുവാനുള്ള യോഗ്യതയായ കൗണ്‍സിലറായതെന്ന് ജോസിന്‍ ബിനോ പറഞ്ഞു.

ജോസ് കെ. മാണിയുടെ കുടുംബത്തിനെതിരേ വ്യക്തിപരമായി ജോസിന്‍ കടന്നാക്രമിച്ചു. മറ്റു ജില്ലകളില്‍നിന്നോ മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍നിന്നോ പാലായില്‍ കുടിയേറിയതല്ല താന്‍ .സ്ത്രീത്വത്തിനെതിരേയും വ്യക്തിപരമായും ആക്ഷേപിച്ച് ഭീഷണിപ്പെടുത്തിയാണ് ചിലര്‍ സംസാരിച്ചത്. അവരുടെ നേതാവ് ജോസ് കെ. മാണിയുടെ അറിവോടെയുള്ള പ്രസ്താവനയാണോ ഇതെന്ന് അറിയേണ്ടതുണ്ട്. അല്ലെങ്കില്‍ അവരെ നിയന്ത്രിക്കുമെന്ന് കരുതുന്നുവെന്ന് പാലാ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ പറഞ്ഞു.

Latest Stories

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ

IND vs ENG: "ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുക"; ദൗത്യം ആർച്ചർക്ക്!!, ലോർഡ്‌സിൽ ഇം​ഗ്ലണ്ട് ഒളിപ്പിച്ച ചതി

അന്ന് ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ മിഥുന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു; അപകടത്തിന് കാരണം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കും വീഴ്ച ഉണ്ടായെന്ന് കെ കൃഷ്ണൻകുട്ടി, കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും

ഹ്യൂമറും ഇടിയും മാത്രമല്ല നല്ല റൊമാൻസുമുണ്ട്, വിജയ് സേതുപതി- നിത്യ മേനോൻ ജോഡിയുടെ തലൈവൻ തലൈവി ട്രെയിലർ

IND VS ENG: കോഹ്‌ലിയുടേതല്ല, ഗില്ലിനോട് ആ താരത്തിന്റെ ക്യാപ്റ്റൻസി ശൈലി പിന്തുടരാൻ നിർദ്ദേശിച്ച് ഗാരി കിർസ്റ്റൺ

'നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം; വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും തുടരുമെന്ന് രൺധീര്‌ ജയ്സ്വാൾ