കള്ളപ്പണ ഇടപാട് കണ്ടെത്താൻ എൽഡിഎഫിന് സ്‌ക്വഡുണ്ടെന്ന് പി സരിൻ; ഹോട്ടൽ റെയ്ഡ് എം ബി രാജേഷിൻ്റെ പദ്ധതിയെന്ന് കെ സുധാകരൻ

കള്ളപ്പണ ഇടപാട് കണ്ടെത്താൻ എൽഡിഎഫിന് സ്‌ക്വഡുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. കള്ളപ്പണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റേയും ബിജെപിയുടേയും ഇടയിൽ നടക്കുന്ന കൈമാറ്റങ്ങൾ കണ്ടെത്താൻ കഴിയുമെന്നും സാറിന് പറഞ്ഞു. അതേസമയം കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിൽ നടന്ന റെയ്‌ഡ് മന്ത്രി എം ബി രാജേഷിൻ്റെ സൃഷ്‌ടിയാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.

എൽഡിഎഫിന്റെ സ്‌ക്വഡ് വഴി വളരെ കൃത്യമായ വിവരം കിട്ടുമെന്നും പി സരിൻ പറഞ്ഞു. എവിടെ, എന്ത്, ആര് ചെയ്താലും അത് മനസ്സിലാവും. ഇതിനായി സിസിടിവിക്കുമപ്പുറം ജനങ്ങളുടെ അകക്കണ്ണ് എന്താണെന്ന് അറിയുന്ന എൽഡിഎഫ് പ്രവർത്തകർ 24 മണിക്കൂറും ജാഗരൂകരാണെന്നും സരിൻ കൂട്ടിച്ചേർത്തു. ബാഗിൽ കൊണ്ടുപോയതാണ് സി.സി.ടി.വിയിൽ വ്യക്തമായത്. അല്ലാതെ കൊണ്ടുപോയതും കിട്ടിയതും കൊടുത്തതുമൊക്കെ ചർച്ചയാകും. പണമൊഴുക്കി തുടങ്ങിയ ഒരു തിരഞ്ഞെടുപ്പായി ഇത് മാറിയെന്ന് മൂന്ന് ദിവസംമുമ്പ് ഞാൻ സൂചിപ്പിച്ചിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട് ഇനി എന്തൊക്കെയാണ് പുറത്ത് വരാനുള്ളതെന്ന് ഓരോ ദിവസം കഴിയും തോറും കാണാമെന്നും സരിൻ പറഞ്ഞു.

അതേസമയം പാലക്കാട് റെയ്‌ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് എംബി രാജേഷ് ആണെന്ന് കെ സുധാകരൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ കൈയ്യിൽ കാശുള്ളതായി ആരാണ് കണ്ടതെന്നും സുധാകരൻ ചോദിച്ചു. മന്ത്രി എംബി രാജേഷിൻ്റെ സൃഷ്‌ടിയാണ് ഇതെന്നാണ് ഞങ്ങൾക്ക് കിട്ടിയ ആധികാരികമായ വിവരം. ഹോട്ടലിൽ റെയ്‌ഡ് ചെയ്യണമെന്ന് പോലീസിനോട് കർക്കശമായി ആവശ്യപ്പെട്ടു. പക്ഷേ, ഇന്ന് രാജേഷിന് ഉത്തരമില്ല. രണ്ട് വനിതകൾ താമസിക്കുന്ന മുറിയിൽ പോലീസുകാർ റെയ്‌ഡ് ചെയ്യാൻ പോകുക എന്ന് പറയുന്നത് എത്ര ലജ്ജാകരമാണെന്നും സുധാകരൻ പറഞ്ഞു.

അതേസമയം ഉപതിരഞ്ഞെടുപ്പിൽ കള്ളപ്പണമൊഴുകിയെന്നത് യാഥാർഥ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. താമസിക്കാത്ത സ്ഥലത്ത് എന്തിനാണ് വസ്ത്രവും കൊണ്ടുവന്നതെന്നും എംവി ഗോവിന്ദൻ ചോദിച്ചു. രാഹുൽപറയുന്നതൊക്കെ കള്ളമാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ ബാഗ് കൊണ്ടുവന്നതുതന്നെ ഒരു കേസിലെ പ്രതിയാണ്. ഇതിലപ്പുറം എന്താണുള്ളതെന്നും ഗോവിന്ദൻ ചോദിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ