കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം': പി. ജയരാജന്റെ പുസ്തകം കത്തിച്ചു; 30 പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

സിപിഎം നേതാവ് പി. ജയരാജന്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച സംഭവത്തില്‍ പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്ത വേദിക്ക് അടുത്തായായിരുന്നു പിഡിപി പ്രവര്‍ത്തകര്‍ പുസ്തകം കത്തിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ അബ്ദുള്‍ നാസര്‍ മഅദനിയെയും പിഡിപിയെയും മോശമായ രീതിയില്‍ പരാമര്‍ശിച്ചു എന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

അന്യായമായ സംഘം ചേരല്‍, വഴി തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി, കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.മതതീവ്രവാദശക്തികളായ ജമാഅത്തെ ഇസ്ലാമിയുടെ പ്രതിലോമ രാഷ്ട്രീയവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചരിത്രപരമായി തുറന്നുകാട്ടുന്ന പുസ്തകമാണ് ‘കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം ‘. കേരളത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഗ്രന്ഥം വര്‍ത്തമാനകാലത്തില്‍ രാഷ്ട്രീയ ഇസ്ലാം ഉയര്‍ത്തുന്ന ഭീഷണി വിലയിരുത്തുന്നുണ്ട്.

മുസ്ലിംലീഗ് സമീപകാലത്തായി ഈ മതതീവ്രവാദശക്തികളോട് കാട്ടുന്ന വിട്ടുവീഴ്ചയും യോജിപ്പും സൂചിപ്പിക്കുന്നുണ്ടിതില്‍. ഇസ്ലാമിന്റെ കേരളീയ ചരിത്രവും വളര്‍ച്ചയും പ്രസക്തിയും വിശദമാക്കുന്ന പുസ്തകം രചിച്ചത് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജനാണ്. മുസ്ലിം ജനത കേരളത്തില്‍ കടന്നുവന്ന വഴികള്‍, മലബാര്‍ ലഹളയടക്കമുള്ള ചരിത്ര സംഭവങ്ങള്‍ എന്നിവ ഇതില്‍ വിശദമാക്കുന്നു.

മലബാര്‍ കലാപത്തെ കോണ്‍ഗ്രസും മുസ്ലിംലീഗും വര്‍ഗീയമായി ചിത്രീകരിച്ചതിനെ രേഖകളുടെ പിന്‍ബലത്തില്‍ വിവരിക്കുന്നുവെന്നതാണ് പ്രത്യേകത. ലീഗും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമടക്കം മുസ്ലിം സമുദായ സംഘടനകളുടെ പിറവി, പ്രവര്‍ത്തനം ഇവയും പഠനവിധേയമാണ്. മുസ്ലിംസ്ത്രീകളുടെ മുന്നേറ്റം, വിദ്യാഭ്യാസ പുരോഗതി തുടങ്ങി സാമൂഹ്യജീവിതത്തിലെ വിവിധമണ്ഡലങ്ങളിലെ ചലനങ്ങളും പരാമര്‍ശിക്കുന്നു.

ആര്‍എസ്എസുമായി ജമാഅത്തെ നടത്തിയ രഹസ്യചര്‍ച്ചകള്‍, മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ വധിക്കാന്‍ മുസ്ലിം തീവ്രവാദികള്‍ നടത്തിയ നീക്കങ്ങള്‍ ഇവയെല്ലാം രാഷ്ട്രീയ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പുതിയ അറിവ് പകരും. 1948-ല്‍ രൂപീകരണഘട്ടം മുതല്‍ ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സ്വീകരിച്ച നിലപാടുകള്‍ കമ്യൂണിസ്റ്റ് വിരുദ്ധമായിരുന്നുവെന്നത് വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്നുണ്ട് ‘രാഷ്ട്രീയ ഇസ്ലാം കേരളത്തില്‍’ എന്ന അധ്യായത്തില്‍. പതിമൂന്ന് അധ്യായങ്ങളിലായി 360 പേജുകളുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി