മുനമ്പത്തെ ഭൂമി ആരുടേതെന്ന് പരിശോധിക്കണം; വഖഫ് ഭൂമി വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിലെ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുനമ്പത്തെ ഭൂമി ആരുടേതെന്ന് പരിശോധിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. നേരത്തെ മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യത്തെ നിലപാട്.

സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡും തീരുമാനിച്ചാല്‍ പത്ത് മിനിറ്റില്‍ പ്രശ്‌നം പരിഹരിക്കാം. എന്നാല്‍ കേരളത്തിലെ രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്ക് കുടപിടിക്കുകയാണ് സര്‍ക്കാര്‍ എന്നും സതീശന്‍ പറഞ്ഞു.

വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നല്‍കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമെന്നും സതീശന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനു പണം ചോദിക്കുന്നത് കേരളത്തെ അപമാനിക്കുന്നതിനുതുല്ല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹെലികോപ്റ്റര്‍ ഇറക്കിയതിന്റെ പണം ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

കേന്ദ്ര നടപടിയെ എതിര്‍ക്കുന്നതായും ഇത് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും കേന്ദ്രത്തിന്റെ കൂടെ ഉത്തരവാദിത്വമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ദുരന്തങ്ങളുണ്ടായ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം പണം കൊടുത്തിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

വിശദമായ കണക്ക് കൊടുത്തിട്ടില്ലെന്ന് കേന്ദ്രം പറയുന്നെങ്കില്‍ കണക്ക് കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കണക്ക് നല്‍കാതെ തന്നെ ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും താത്കാലികമായി കേന്ദ്രം പണം നല്‍കിയ കാര്യവും സതീശന്‍ ഓര്‍മ്മിപ്പിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെ. എം. ഷാജി രംഗത്തെത്തിയിരുന്നു. യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ നിലപാടില്‍നിന്ന് വിഭിന്നമായിരുന്നു ലീഗിന്റെ ഈ നിലപാട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ