സത്യപ്രതിജ്ഞ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം പാടുള്ളൂ; വേദിയിൽ നിയന്ത്രണം ഏർപ്പെടുത്തി ലോക്ഭവന്റെ നിർദേശം

വി. ഡി. സതീശൻ സർക്കാർ നാളെ അധികാരമേൽക്കാനിരിക്കെ സത്യപ്രതിജ്ഞ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവർണറും മാത്രമേ പാടുള്ളൂ എന്ന് ലോക്ഭവൻ. വേദിയിൽ ഇവരെ കൂടാതെ മറ്റുള്ളവർ പാടില്ലെന്നും ഗവർണറുടെ ഓഫീസ് നിർദേശിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ക്ഷണിക്കപ്പെട്ട മറ്റു മുഖ്യമന്ത്രിമാരും അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട് എന്ന് പ്രോട്ടോകോൾ ഓഫീസർ ലോക്ഭവനെ അറിയിച്ചതിന് പിന്നാലെയാണ് വേദിയിൽ ആരെല്ലാം ആകാമെന്നുള്ള ലോക്ഭവന്റെ നിർദേശം വന്നത്.

സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാൻ രാഹുൽ ഗാന്ധി, മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അടക്കം നിരവധി പ്രമുഖരെ യുഡിഎഫ് ക്ഷണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വേദിയിൽ നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടുള്ള ലോക്ഭവന്റെ നിർദേശം വന്നത്.

Latest Stories

മന്ത്രിമാരുടെ പട്ടിക തയാർ; പട്ടിക വിഡി സതീശൻ ​ഗവർണർക്ക് കൈമാറി

'യുവാക്കൾ മന്ത്രിസ്ഥാനത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം': ചാണ്ടി ഉമ്മനെ അനുകൂലിച്ച് ഓർത്തഡോക്‌സ് സഭ

മകളെ ജീൻസും ടോപ്പും ധരിക്കുന്നത് എതിർത്തു; പിതാവിനു നേരെ വെടിയുതിർത്ത് 21കാരി

'വിജയ്‌യോട് അസൂയയില്ല, സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ല'; രജനികാന്ത്

'കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം'; പുതിയ നിയമവുമായി താലിബാൻ

48 മണിക്കൂറിനിടെ രണ്ടാമത്തെ വിലവർധന; ഡൽഹിയിൽ സിഎൻജി വില വീണ്ടും കൂട്ടി

ശിവഗിരി മഠവുമായി ബന്ധപ്പെട്ട ഒൻപത് പേർ ജയിച്ചു, ആറ് പേരെയെങ്കിലും മന്ത്രിമാരാക്കണം; സമുദായങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി വകുപ്പ് മന്ത്രിയുണ്ടാകണം: സ്വാമി സച്ചിദാനന്ദ

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പിബിയിലും അതൃപ്‌തി; 5 അംഗങ്ങൾ എതിർത്തു

വിജയ് മുഖ്യമന്ത്രിയായി എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി, സ്റ്റാലിനുമായുള്ള ബന്ധം വ്യക്തിപരം മാത്രം: രജനീകാന്ത്

കേരള കോണ്‍ഗ്രസ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനം ഇല്ല; ഒരു മന്ത്രി സ്ഥാനവും, ചീഫ് വിപ്പ് പദവിയും