വിഷുക്കാലത്തും നെല്‍കര്‍ഷകര്‍ പട്ടിണിയില്‍; കടം വാങ്ങാന്‍ സിബില്‍ സ്‌കോറുമില്ല; അവഗണന തുടര്‍ന്ന് സര്‍ക്കാര്‍

വിളവെടുപ്പിന്റെ സമ്പല്‍സമൃദ്ധിയുടെയും വിഷുക്കാലത്ത് കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് ദാരിദ്ര്യത്തില്‍ നിന്ന് മോചനമില്ല. സംസ്ഥാന സിവില്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേന കര്‍ഷകരുടെ നെല്ല് സംഭരിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴും പണം ലഭിക്കാന്‍ ഇനി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍.

നെല്ല് സംഭരിച്ചതിന് പിന്നാലെ കര്‍ഷകര്‍ക്ക് പാഡി റെസീപ്റ്റ് ഷീറ്റ് അഥവാ പിആര്‍എസ് നല്‍കിയിരുന്നു. എന്നാല്‍ പിആര്‍എസുമായി ബാങ്കുകളിലെത്തിയ കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ ബാങ്കുകളും തയ്യാറല്ല. പിആര്‍എസ് മുഖേന നെല്ലിന്റെ വിലയല്ല ബാങ്കുകള്‍ നല്‍കുന്നത്. വായ്പയായാണ് കര്‍ഷകര്‍ക്ക് അവരുടെ വിളയുടെ വില ബാങ്കുകള്‍ നല്‍കുന്നത്.

ഈ പണം പിന്നീട് സര്‍ക്കാര്‍ പലിശ സഹിതം ബാങ്കുകള്‍ക്ക് നല്‍കുന്നതാണ് രീതി. എന്നാല്‍ നിലവില്‍ ഈ പണം നല്‍കാനും ബാങ്കുകള്‍ തയ്യാറാകുന്നില്ല. മാര്‍ച്ചിന് മുന്‍പ് പിആര്‍എസില്‍ പണം നല്‍കാത്തതാണ് ഇതിന് കാരണം. നെല്ലിന്റെ പണം നല്‍കുന്നത് നിറുത്തിവെക്കാന്‍ സപ്ലൈകോയുടെ നിര്‍ദ്ദേശമുണ്ടെന്നും ബാങ്ക് ജീവനക്കാര്‍ കര്‍ഷകരെ അറിയിച്ചു.

സംസ്ഥാനത്ത് 57,000 നെല്‍ കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ നിന്നായി 1.45 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. സപ്ലൈകോയുടെ അംഗീകാരമുള്ള സ്വകാര്യമില്ലുകളാണ് നെല്ല് സംഭരിച്ച് കൊണ്ടുപോയത്. എന്നാല്‍ കൊണ്ടുപോയ നെല്ലിന്റെ പണം എന്ന് ലഭിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍.

നിലവില്‍ 28.20 രൂപയാണ് നെല്ലിന് കിലോയ്ക്ക് സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കുന്ന വില. ബാങ്കുകള്‍ കര്‍ഷകര്‍ക്ക് വിളയുടെ വില വായ്പയായി
നല്‍കുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. സര്‍ക്കാര്‍ ബാങ്കുകളില്‍ പണം തിരിച്ചടയ്ക്കാന്‍ വൈകുന്നതോടെ കര്‍ഷകരുടെ സിബില്‍ സ്‌കോര്‍ ക്രമാധീതമായി കുറയും.

ഇത് നിത്യ ജീവിതത്തിലും കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറുന്നുണ്ട്. പിആര്‍എസ് നിറുത്തലാക്കി ബാങ്കുകള്‍ മുഖാന്തിരം ഡ്രാഫ്റ്റായി പണം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ