വിഷുക്കാലത്തും നെല്‍കര്‍ഷകര്‍ പട്ടിണിയില്‍; കടം വാങ്ങാന്‍ സിബില്‍ സ്‌കോറുമില്ല; അവഗണന തുടര്‍ന്ന് സര്‍ക്കാര്‍

വിളവെടുപ്പിന്റെ സമ്പല്‍സമൃദ്ധിയുടെയും വിഷുക്കാലത്ത് കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് ദാരിദ്ര്യത്തില്‍ നിന്ന് മോചനമില്ല. സംസ്ഥാന സിവില്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേന കര്‍ഷകരുടെ നെല്ല് സംഭരിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴും പണം ലഭിക്കാന്‍ ഇനി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍.

നെല്ല് സംഭരിച്ചതിന് പിന്നാലെ കര്‍ഷകര്‍ക്ക് പാഡി റെസീപ്റ്റ് ഷീറ്റ് അഥവാ പിആര്‍എസ് നല്‍കിയിരുന്നു. എന്നാല്‍ പിആര്‍എസുമായി ബാങ്കുകളിലെത്തിയ കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ ബാങ്കുകളും തയ്യാറല്ല. പിആര്‍എസ് മുഖേന നെല്ലിന്റെ വിലയല്ല ബാങ്കുകള്‍ നല്‍കുന്നത്. വായ്പയായാണ് കര്‍ഷകര്‍ക്ക് അവരുടെ വിളയുടെ വില ബാങ്കുകള്‍ നല്‍കുന്നത്.

ഈ പണം പിന്നീട് സര്‍ക്കാര്‍ പലിശ സഹിതം ബാങ്കുകള്‍ക്ക് നല്‍കുന്നതാണ് രീതി. എന്നാല്‍ നിലവില്‍ ഈ പണം നല്‍കാനും ബാങ്കുകള്‍ തയ്യാറാകുന്നില്ല. മാര്‍ച്ചിന് മുന്‍പ് പിആര്‍എസില്‍ പണം നല്‍കാത്തതാണ് ഇതിന് കാരണം. നെല്ലിന്റെ പണം നല്‍കുന്നത് നിറുത്തിവെക്കാന്‍ സപ്ലൈകോയുടെ നിര്‍ദ്ദേശമുണ്ടെന്നും ബാങ്ക് ജീവനക്കാര്‍ കര്‍ഷകരെ അറിയിച്ചു.

സംസ്ഥാനത്ത് 57,000 നെല്‍ കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ നിന്നായി 1.45 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. സപ്ലൈകോയുടെ അംഗീകാരമുള്ള സ്വകാര്യമില്ലുകളാണ് നെല്ല് സംഭരിച്ച് കൊണ്ടുപോയത്. എന്നാല്‍ കൊണ്ടുപോയ നെല്ലിന്റെ പണം എന്ന് ലഭിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍.

നിലവില്‍ 28.20 രൂപയാണ് നെല്ലിന് കിലോയ്ക്ക് സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കുന്ന വില. ബാങ്കുകള്‍ കര്‍ഷകര്‍ക്ക് വിളയുടെ വില വായ്പയായി
നല്‍കുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. സര്‍ക്കാര്‍ ബാങ്കുകളില്‍ പണം തിരിച്ചടയ്ക്കാന്‍ വൈകുന്നതോടെ കര്‍ഷകരുടെ സിബില്‍ സ്‌കോര്‍ ക്രമാധീതമായി കുറയും.

ഇത് നിത്യ ജീവിതത്തിലും കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറുന്നുണ്ട്. പിആര്‍എസ് നിറുത്തലാക്കി ബാങ്കുകള്‍ മുഖാന്തിരം ഡ്രാഫ്റ്റായി പണം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം