ഡിസംബര്‍ 31 ന് മാത്രം മലയാളി കുടിച്ചത് 94.5 കോടിയുടെ മദ്യം, എട്ടു ദിവസം കൊണ്ടു ചിലവായത് 543.13 കോടിയുടേതും

ക്രിസ് മസ് പുതുവല്‍സര മദ്യ വില്‍പ്പന ഇത്തവണയും റിക്കാര്‍ഡിട്ടു. ഡിസംബര്‍ 31 ന് മാത്രം മലയാളി കുടിച്ചത് 94.5 കോടിയുടെ മദ്യം. ഡിസംബര്‍ 22 മുതല്‍ 31 വരെ ചിലവായത് 543.13 കോടിയുടെ മദ്യമാണെന്നും ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ സ്ഥാനത്ത് 516.26 കോടി രൂപയുടെ വില്‍പ്പനയായിരുന്നു നടന്നത്. കഴിഞ്ഞ ഡിസംബര്‍ 31 ന് 93.33 കോടിയുടെ മദ്യം വിറ്റിടത്താണ് ഇത്തവണ 94.5 കോടിയുടെ മദ്യം വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട് ലെറ്റിലാണ് ഡിസംബര്‍ 31 ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവിപുരം-77 ലക്ഷം, ഇരിങ്ങാലക്കുട-76 ലക്ഷം, കൊല്ലം ആശ്രാമം-73 ലക്ഷം, പയ്യന്നൂര്‍ 71 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ഔട്ട് ലെറ്റുകളിലെ വില്‍പ്പന.

ക്രിസ്മസിന്റെ തലേ ദിവസമായ ഡിസംബര്‍ 24 ന് 70.73 കോടി യുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ 84.04 കോടിക്കുള്ള മദ്യം വില്‍ക്കുകയുണ്ടായി.
ആകെ ലഭിച്ച 543.13 കോടി രൂപയുടെ 90 ശതമാനവും സര്‍ക്കാര്‍ നികുതിയായി ഖജനാവിലെത്തുമെന്നതാണ് കൗതുകകരമായ കാര്യം അതായത് ആകെ ലഭിച്ച 543.13 കോടിയില്‍ ഏകദേശം 490 കോടി രൂപയും നികുതിയായ സര്‍ക്കാരിന് ലഭിക്കും

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ