ബോബിയ്ക്ക് കുരുക്ക് മുറുകുന്നു; ഹണി റോസിന്റെ പരാതിയ്ക്ക് പിന്നാലെ മറ്റ് നടിമാര്‍ക്കെതിരെയുള്ള ലൈംഗികാധിക്ഷേപവും പൊലീസ് റഡാറില്‍; ബോബിയുടേയും കൂട്ടരുടേയും യൂട്യൂബ് വീഡിയോകള്‍ പരിശോധിക്കുന്നു

വിവാദ വ്യവസായി ബോബി ചെമ്മണൂറിനെതിരെ സിനിമ താരം ഹണി റോസിന്റെ ലൈംഗികാധിക്ഷപ പരാതിയ്ക്ക് പിന്നാലെ കൂടുതല്‍ പരാതികളിലേക്ക് പൊലീസ് അന്വേഷണം. സമാനമായ വിധത്തില്‍ ബോബി ചെമ്മണ്ണൂര്‍ പ്രായഭേദമന്യേ പലര്‍ക്കുമെതിരെ അധിക്ഷേപവും ദ്വയാര്‍ത്ഥ പ്രയോഗവും നടത്തുന്നതിന്റെ വീഡിയോകള്‍ പ്രചരിക്കുമ്പോള്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ്. മറ്റു നടിമാര്‍ അടക്കമുള്ളവര്‍ക്കെതിരെയും ലൈംഗിക അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബോബിയുടേയും കൂട്ടരുടേയും യൂട്യൂബ് വിഡിയോകളെല്ലാം അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ഇതോടെ വിവാദ വ്യവസായിക്ക് മേല്‍ കുരുക്ക് മുറുകുകയാണ്.

ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി കാക്കനാട് ജില്ലാ ജയിലില്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബോബി പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തെ റിമാന്‍ഡില്‍ വിടുകയുമായിരുന്നു. പിന്നാലെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ കൊടുത്തെങ്കിലും അടിയന്തരമായി പരിഗണിക്കാന്‍ പാകത്തിലൊന്നും ഇതിലില്ലെന്ന് ചൂണ്ടിക്കാണിച്ച് ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റിവെയ്ക്കുകയാണ് ഹൈക്കോടതി ചെയ്തത്. നടി ഹണി റോസിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ് ഇറങ്ങുമ്പോള്‍ ജാമ്യ കാര്യത്തില്‍ കോടതിയും അടിന്തര പരിഗണിനയ്ക്ക് വകുപ്പുള്ളതല്ലെന്ന് വ്യക്തമാക്കിയത് ലൈംഗികാധിക്ഷേപം സൈബര്‍ ഇടങ്ങളില്‍ നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്. ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും എറണാകുളം സെന്‍ട്രല്‍ പൊലീസ് ആലോചിക്കുന്നുണ്ട്. മൊഴി വീണ്ടും രേഖപ്പെടുത്തി ഇതിന്റെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യമാണ് അന്വേഷണ സംഘം പരിഗണിക്കുന്നത്.

മറ്റ് അധിക്ഷേപ പരാതികള്‍ കൂടി ഉയര്‍ന്നതോടെ ബോബിയുടെയും കൂട്ടരുടേയും വീഡിയോയും ബോബി ഉള്‍പ്പെട്ട മറ്റ് പരിപാടികളുടെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. വിവിധ യുട്യൂബ് ചാനലുകള്‍ക്ക് ബോബി ചെമ്മണ്ണൂര്‍ നല്‍കിയ അഭിമുഖങ്ങളില്‍ ഹണി റോസിനു പുറമെ മറ്റു നടിമാര്‍ക്കെതിരെയും യുട്യൂബ് ചാനല്‍ പരിപാടി അവതരിപ്പിക്കുന്ന സ്ത്രീകള്‍ക്കും പരിപാടിയില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കുമെല്ലാം എതിരെ ദ്വയാര്‍ഥ പ്രയോഗങ്ങളും ലൈംഗികാധിക്ഷേപങ്ങളും നടത്തിയിട്ടുണ്ട് എന്ന പരാതികള്‍ നേരത്തെ തന്നെ ബോബി ചെമ്മണ്ണൂരിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവയെല്ലാം പൊലീസ് സംഘം പരിശോധിച്ചു വരികയാണ്.

ബോബി ചെമ്മണ്ണൂരിന്റെ ലൈംഗിക അധിക്ഷേപത്തിന്റേയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടേയും ഒട്ടേറെ വിഡിയോകള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളിലുണ്ട്. ഇവ പരിശോധിച്ച് കൂടുതല്‍ കേസുകളെടുക്കാന്‍ സാധിക്കുമോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഓഗസ്റ്റ് ഏഴിനു നടന്ന ഉദ്ഘാടന പരിപാടിക്കു ശേഷം താന്‍ പങ്കെടുക്കുന്ന മറ്റ് പരിപാടികളില്‍ പോലും പിന്തുടര്‍ന്നെത്തി ലൈംഗികാധിക്ഷേപങ്ങളും മറ്റും നടത്തിയെന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് നല്‍കിയ പരാതി. പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് 3 വര്‍ഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണെന്നിരിക്കെ ഹണിയുടെ പരാതിയ്ക്ക് പിന്നാലെ മറ്റ് യൂട്യൂബ് വീഡിയോകളും പരിശോധിച്ച് കോടതിയ്ക്ക് മുന്നില്‍ ശക്തമായ തെളിവ് സമര്‍പ്പിക്കാനാണ് പ്രോസിക്യൂഷന്‍ ലക്ഷ്യമിടുന്നത്. കാക്കനാട് ജില്ലാ ജയിലിലുള്ള ബോബി ചൊവ്വാഴ്ചത്തെ ജാമ്യാപേക്ഷ ഹൈക്കോടതി എങ്ങനെയാണ് പരിഗണിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാവും.

Latest Stories

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം