പട്ടിക വിഭാഗം വിദ്യാര്‍ഥികള്‍ക്കു ജര്‍മനിയില്‍ നഴ്‌സിങ് പഠനമൊരുക്കും; പഠനത്തിനു ശേഷം 55 ലക്ഷം രൂപ വാര്‍ഷിക വരുമാനത്തില്‍ ജോലി ലഭിക്കുമെന്ന് മന്ത്രി

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ ജര്‍മനിയില്‍ നഴ്‌സിങ് പഠനത്തിന് അയക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പഠനത്തിനു ശേഷം 55 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനത്തില്‍ ഇവര്‍ക്കു ജര്‍മനിയില്‍ നഴ്‌സായി ജോലി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ജര്‍മനയില്‍ ബി.എസ്.സി നഴ്‌സിങ് പഠിക്കാന്‍ കഴിഞ്ഞാല്‍ അവിടെത്തന്നെ ഉയര്‍ന്ന ശമ്പളത്തില്‍ നഴ്‌സായി ജോലി ചെയ്യാന്‍ കഴിയുമെന്നതു മുന്നില്‍ക്കണ്ടാണു പട്ടിക വിഭാഗത്തില്‍പ്പെടുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇതിനുള്ള അവസരമൊരുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഏകദേശം 35 ലക്ഷം രൂപയാണു ഫീസ് ഇനത്തില്‍ വേണ്ടിവരുന്നത്. ഈ തുക പലിശയില്ലാതെയോ ചെറിയ പലിശയ്‌ക്കോ വായ്പയായി നല്‍കാന്‍ പട്ടിക ജാതി, പട്ടിക വര്‍ഗ കോര്‍പ്പറേഷന്‍ തയാറായാല്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു ജര്‍മനിയില്‍ നഴ്‌സിങ് പഠനത്തിന് അവസരമൊരുങ്ങും. അവിടുത്തെ ശമ്പളം വച്ചു നോക്കിയാല്‍ ഒരു വര്‍ഷംകൊണ്ടുതന്നെ ഈ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുമെന്നും വിദ്യാര്‍ഥികള്‍ക്കു ശോഭനമായ ജീവിതസാഹചര്യം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പട്ടിക വിഭാഗത്തില്‍പ്പെടുന്ന 425 പേരെ തെരഞ്ഞെടുത്തു വിദേശ സര്‍വകലാശാലകളില്‍ പഠനത്തിന് അയച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം 310 പേര്‍ക്കു കൂടി വിദേശ പഠന സൗകര്യമൊരുക്കുന്നുണ്ട്. ഓരോ വര്‍ഷവും മുന്നൂറിലേറെ വിദ്യാര്‍ഥികള്‍ക്കു വിദേശ പഠനമൊരുക്കുകയാണു ലക്ഷ്യം. ആഗോള റാങ്കിങ്ങില്‍ അഞ്ഞൂറിനുള്ളില്‍ വരുന്ന മികച്ച സര്‍വകലാശാലകളിലേക്കാണ് ഇവരെ പഠനത്തിനായി അയക്കുന്നത്.

വിദേശത്തു പഠിക്കുമ്പോള്‍ വി്ദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമുണ്ടാകുന്ന ആശങ്ക പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒഡെപെകുമായി സഹകരിച്ച് ഉന്നതി സ്‌കോളര്‍ഷിപ് ഫോര്‍ ഓവര്‍സീസ് സ്റ്റഡീസ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പഠനത്തിനായി വിദേശത്തേക്കു പോകുന്ന വിദ്യാര്‍ഥി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ത്തന്നെ ഒഡെപെക് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുകയും ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സുരക്ഷിതമായി എത്തിക്കുകയും ചെയ്യും. പഠനകാലയളവില്‍ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ഒഡെപെകിനെ ബന്ധപ്പെടാം. വിദേശ പഠനത്തിന് വിദ്യാര്‍ഥികളെ അയക്കുക മാത്രമല്ല, പഠനകാലയളവിലുടനീളം അവര്‍ക്കു സംരക്ഷണം നല്‍കുകയെന്ന കടമകൂടി സര്‍ക്കാര്‍ നിര്‍വഹിക്കുകയാണ് – മന്ത്രി പറഞ്ഞു. വിദേശ പഠന സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി www.odepc.net/unnathi എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ഓഫിസില്‍ ലഭിക്കും.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം