'ഇനി ക്രഡിബിലിറ്റി തെളിയിക്കേണ്ടത് ഡിസി ബുക്സിന്റെ ബാദ്ധ്യത'; വി ടി ബൽറാം

സിപിഎം നേതാവ് ഇ പി ജയരാജനുമായി ബന്ധപ്പെട്ട ആത്മകഥ വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വി ടി ബൽറാം. ഇ പി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ ക്രഡിബിലിറ്റി തെളിയിക്കേണ്ടത് ഡിസി ബുക്‌സാണെന്ന് വി ടി ബൽറാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്വന്തം ബന്ധുക്കൾക്കാർക്കും താൻ പിൻവാതിലിലൂടെ സർക്കാർ ജോലി നൽകിയിട്ടില്ല എന്ന് ഇ പി ജയരാജൻ പറഞ്ഞത് നമ്മളൊക്കെ കേട്ടതാണ്. ഇൻഡിഗോ ഫ്ലൈറ്റിനകത്ത് എന്താണ് നടന്നത് എന്നതിനേക്കുറിച്ച് ഇ പി ജയരാജൻ അന്ന് പറഞ്ഞതും നമ്മളൊക്കെ കേട്ടതാണ്. വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് ജയരാജൻ പറഞ്ഞതും നമ്മളൊക്കെ കേട്ടതാണ്. ജാവഡേക്കർ ചുമ്മാ ചായ കുടിക്കാൻ തന്റെ വീട്ടിൽ വന്നതിനേക്കുറിച്ച് ജയരാജൻ പറഞ്ഞതും നമ്മളൊക്കെ കേട്ടതാണ്. അതിലൂടെയൊക്കെ ഇ പി ജയരാജൻ എന്ന സിപിഎം നേതാവിന്റെ വ്യക്തിപരമായ ഇന്റഗ്രിറ്റിയും പറയുന്ന കാര്യങ്ങളിലെ വിശ്വാസ്യതയും കേരളത്തിന് എത്രയോ വട്ടം മനസ്സിലായിട്ടുള്ളതാണ്. എന്നിരുന്നാലും ഇപ്പോൾ ക്രഡിബിലിറ്റി തെളിയിക്കേണ്ടത് ഡിസി ബുക്ക്സാണ്. കാരണം ജയരാജനല്ല ഡിസി ബുക്ക്സ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസാധക സ്ഥാപനമാണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ്. എല്ലാ എഴുത്തുകാരുടേയും എണ്ണം പറഞ്ഞ പുസ്തകളുടെ പ്രസാധകരാണ്. കേരളത്തിലെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടകരുമാണ്. തന്റെ ആത്മകഥ എഴുതിക്കൊണ്ടിരിക്കുന്നതേയുള്ളൂ എന്നും പൂർത്തിയായാലും അത് ഡിസിക്കല്ല മാതൃഭൂമിക്കാണ് പ്രസിദ്ധീകരണത്തിന് നൽകാൻ ഉദ്ദേശിക്കുന്നതെന്നും ഇന്ന് പ്രസിദ്ധീകരിക്കാൻ നിശ്ചയിക്കപ്പെട്ടിരുന്ന പുസ്തകത്തിന്റെ പ്രൂഫ് പോലും താൻ കണ്ടിട്ടില്ലെന്നും “ആത്മകഥാകൃത്ത്” തന്നെ പരസ്യമായി തള്ളിപ്പറയുമ്പോൾ ഇനി മറുപടി പറയേണ്ടത് ഡിസി ബുക്ക്സാണ്. ഇ.പി. ജയരാജനുമായി പുസ്തക പ്രസാധനത്തിന് കരാർ വല്ലതും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഡിസി ബുക്ക്സ് അത് പുറത്തുവിടണം. സ്വന്തം വിശ്വാസ്യത അവർ തെളിയിക്കണം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ