ഇനി ' എ ഗ്രേഡും' ' ബി ഗ്രേഡും' ഇല്ല, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും ഒരു പോലെ കാണണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി മോദിയും അമിത്ഷായും

സംസ്ഥാനത്തെ ലോക്‌സഭാ- നിയമസഭാ മണ്ഡലങ്ങളെ എ ഗ്രേഡ് , ബി ഗ്രേഡ് എന്ന് തിരിക്കുന്ന പരിപാടി നിര്‍ത്താന്‍ മോദിയും അമിത്ഷായും അടങ്ങുന്ന കേന്ദ്ര ബി ജെ പി  നേതൃത്വം കേരളാ നേതൃത്വത്തിന് കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ തിരിക്കുന്ന നിയോജകമണ്ഡലങങളില്‍ മാത്രം ശ്രദ്ധിക്കുന്നത് പാര്‍ട്ടിയുടെ കേരളത്തിലെ മൊത്തം സാധ്യതയെ ബാധിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ലോക്‌സഭയില്‍ തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍ പത്തനം തിട്ട, മാവേലിക്കര, പാലക്കാട് എന്നീ മണ്ഡലങ്ങളെയാണ് വിജയ സാധ്യതയുള്ള എ ഗ്രേഡ് മണ്ഡലങ്ങളായി കണ്ട് തിരഞ്ഞെടുപ്പുകളില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിയിരുന്നത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം രണ്ട് ലക്ഷത്തിന് മുകളില്‍ വോട്ടു തേടാന്‍ കഴിയുന്ന മണ്ഡലങ്ങളെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ ഗ്രേഡ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്നത്.

പത്തനം തിട്ടയിലും തിരുവനന്തപുരത്തും മൂന്ന് ലക്ഷത്തിന് മേല്‍ വോട്ടു നേടാന്‍ കഴിഞ്ഞു.കേന്ദ്ര ബി ജെ പി നേതൃത്വം ഈ മണ്ഡലങ്ങള്‍ക്കായി കോടിക്കണക്കിന് രൂപയാണ് ഒരോ തിരഞ്ഞെടുപ്പുകാലത്തും കുത്തിയൊഴുക്കാറുളളത്. മാത്രമല്ല വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും ഈ മണ്ഡലങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജ്ജീവമായി പോകുന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണ്ടെത്തല്‍. അത് കൊണ്ട് ഇനി മുതല്‍ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും ഒരേ പോലെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ബി ജെ പി അഖിലേന്ത്യ നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

നിയമസഭാ മണ്ഡലങ്ങളില്‍ മുപ്പതിനായിരം വോട്ടുകള്‍ നേടാന്‍ കഴിയുന്ന മണ്ഡലങ്ങളാണ് ബി ജെ പി എ ഗ്രേഡ് മണ്ഡലങ്ങളായി കണക്കാക്കുന്നത്. അത്തരത്തില്‍ 35 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.

തിരുവനന്തപുരം, പത്തനതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് ഈ മണ്ഡലങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വം നല്‍കുന്ന ഫണ്ടിന്റെ കാര്യമായ ഒഴുക്ക് ഈ ഈ മണ്ഡലങ്ങളില്‍ മാത്രമായി പരിമതിപ്പെടുന്ന അവസ്ഥയുമുണ്ടായി. ഇനി അതുണ്ടാകാന്‍ പാടില്ലന്നാണ് ബി ജെ പി അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട്. കാരണം ആറ് ലോക്‌സഭാ മണ്ഡലങ്ങളിലും മുപ്പത്തഞ്ച് നിയമസഭാ മണ്ഡലങ്ങളിലുമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം വളരെ താഴോട്ട് പോകുന്നുവെന്നാണ് പാര്‍ട്ടി നേതൃത്വം കണ്ടെത്തിയിട്ടുള്ളത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ