ഇനി ' എ ഗ്രേഡും' ' ബി ഗ്രേഡും' ഇല്ല, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും ഒരു പോലെ കാണണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി മോദിയും അമിത്ഷായും

സംസ്ഥാനത്തെ ലോക്‌സഭാ- നിയമസഭാ മണ്ഡലങ്ങളെ എ ഗ്രേഡ് , ബി ഗ്രേഡ് എന്ന് തിരിക്കുന്ന പരിപാടി നിര്‍ത്താന്‍ മോദിയും അമിത്ഷായും അടങ്ങുന്ന കേന്ദ്ര ബി ജെ പി  നേതൃത്വം കേരളാ നേതൃത്വത്തിന് കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ തിരിക്കുന്ന നിയോജകമണ്ഡലങങളില്‍ മാത്രം ശ്രദ്ധിക്കുന്നത് പാര്‍ട്ടിയുടെ കേരളത്തിലെ മൊത്തം സാധ്യതയെ ബാധിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ലോക്‌സഭയില്‍ തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍ പത്തനം തിട്ട, മാവേലിക്കര, പാലക്കാട് എന്നീ മണ്ഡലങ്ങളെയാണ് വിജയ സാധ്യതയുള്ള എ ഗ്രേഡ് മണ്ഡലങ്ങളായി കണ്ട് തിരഞ്ഞെടുപ്പുകളില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിയിരുന്നത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം രണ്ട് ലക്ഷത്തിന് മുകളില്‍ വോട്ടു തേടാന്‍ കഴിയുന്ന മണ്ഡലങ്ങളെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ ഗ്രേഡ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്നത്.

പത്തനം തിട്ടയിലും തിരുവനന്തപുരത്തും മൂന്ന് ലക്ഷത്തിന് മേല്‍ വോട്ടു നേടാന്‍ കഴിഞ്ഞു.കേന്ദ്ര ബി ജെ പി നേതൃത്വം ഈ മണ്ഡലങ്ങള്‍ക്കായി കോടിക്കണക്കിന് രൂപയാണ് ഒരോ തിരഞ്ഞെടുപ്പുകാലത്തും കുത്തിയൊഴുക്കാറുളളത്. മാത്രമല്ല വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും ഈ മണ്ഡലങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജ്ജീവമായി പോകുന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണ്ടെത്തല്‍. അത് കൊണ്ട് ഇനി മുതല്‍ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും ഒരേ പോലെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ബി ജെ പി അഖിലേന്ത്യ നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

നിയമസഭാ മണ്ഡലങ്ങളില്‍ മുപ്പതിനായിരം വോട്ടുകള്‍ നേടാന്‍ കഴിയുന്ന മണ്ഡലങ്ങളാണ് ബി ജെ പി എ ഗ്രേഡ് മണ്ഡലങ്ങളായി കണക്കാക്കുന്നത്. അത്തരത്തില്‍ 35 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.

തിരുവനന്തപുരം, പത്തനതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് ഈ മണ്ഡലങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വം നല്‍കുന്ന ഫണ്ടിന്റെ കാര്യമായ ഒഴുക്ക് ഈ ഈ മണ്ഡലങ്ങളില്‍ മാത്രമായി പരിമതിപ്പെടുന്ന അവസ്ഥയുമുണ്ടായി. ഇനി അതുണ്ടാകാന്‍ പാടില്ലന്നാണ് ബി ജെ പി അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട്. കാരണം ആറ് ലോക്‌സഭാ മണ്ഡലങ്ങളിലും മുപ്പത്തഞ്ച് നിയമസഭാ മണ്ഡലങ്ങളിലുമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം വളരെ താഴോട്ട് പോകുന്നുവെന്നാണ് പാര്‍ട്ടി നേതൃത്വം കണ്ടെത്തിയിട്ടുള്ളത്.

Latest Stories

'മോനെ കോഹ്ലി, ആ താരം കാത്തിരുന്നത് വെച്ച് നോക്കിയാൽ നിന്റെ കാത്തിരിപ്പ് അതിന്റെ ഏഴയലത്ത് പോലും വരില്ല': വിരേന്ദർ സെവാഗ്

IPL 2025: വിരാട് കോഹ്ലി നിരപരാധിയാണ്, ഇങ്ങനെ ഒരു അപകടം ഉണ്ടായെന്ന് അവൻ അറിഞ്ഞിരുന്നില്ല: അതുൽ വാസൻ

IPL 2025: അവന്മാരുടെ ഈ പ്രവർത്തിക്ക് ഞാൻ എതിരാണ്, ഒരു കപ്പ് അടിച്ചതിന് ഇമ്മാതിരി പരിപാടി ഇനി മേലാൽ കാണിക്കരുത്: ഗൗതം ഗംഭീർ

കുട്ടികള്‍ വേണ്ട, ജപ്പാനില്‍ ജനന നിരക്കില്‍ വന്‍ ഇടിവ്; ആനുകൂല്യങ്ങളിലും സൗജന്യങ്ങളിലും വീഴാതെ യുവാക്കള്‍

സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനില്‍ക്കാനോ തന്നെ കിട്ടില്ല; രാജ്ഭവനില്‍ ഉയര്‍ന്നുനില്‍ക്കേണ്ടത് കാവി പതാകയല്ല, ദേശീയപതാകയാണെന്ന് മന്ത്രി പി പ്രസാദ്

വേടനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ വിലപ്പോവില്ല; ജാതിപരമായ അധിക്ഷേപങ്ങളോ വേട്ടയാടലോ കേരള മണ്ണില്‍ അംഗീകരിക്കപ്പെടില്ലെന്ന് വി ശിവന്‍കുട്ടി

നാണക്കേടിന് പകരം വീട്ടാന്‍ പാകിസ്ഥാന്‍; ചൈനയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ ആവശ്യപ്പെടും; നടപടി ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത പ്രഹരം ലഭിച്ചതോടെ

'നിലമ്പൂരിലേത് അനാവശ്യ തിരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് വരുത്തിവെച്ചവർ വീണ്ടും മത്സരിക്കുന്നു'; രാജീവ് ചന്ദ്രശേഖർ

ദേശീയപാത നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ദൃഢതയില്ലാത്ത മണ്ണ്; കരാറുകാരുടെ വീഴ്ചയാണെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍