ബസ് ഉടമകള്‍ക്ക് ഉറപ്പൊന്നും നല്‍കിയിട്ടില്ല; ആന്റണി രാജു

സ്വകാര്യ ബസ് ഉടമകള്‍ക്ക് പ്രത്യേകിച്ച് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിരക്ക് വര്‍ദ്ധന നേരത്തെ തന്നെ അംഗീകരിച്ചതാണ്. എങ്ങനെ വേണം എപ്പോള്‍ വേണം എന്നതാണ് തീരുമാനിക്കാനുള്ളത്. ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഇത് സംബന്ധിച്ച് 30 ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനം എടുക്കും. എടുത്തു ചാടി സമരത്തിന് പോകരുതെന്ന് ബസ് ഉടമകളോട് പറഞ്ഞതാണ്. അത് കേള്‍ക്കാതെയാണ് സമരത്തിന് പോയത്. അതു കൊണ്ട് യാതൊരു നേട്ടവും അവര്‍ക്ക് ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബസ് ഉടമകള്‍ സമരം പിന്‍വലിച്ചത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായായാണ് ബസ് ഉടമകള്‍ പറഞ്ഞത്. ബസ് ചാര്‍ജ് വര്‍ദ്ധന പരിഗണനയിലാണ് എന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.

പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി പരീക്ഷകള്‍ തുടങ്ങുന്നത് കൂടി പരിഗണിച്ചാണ് സമരം നിര്‍ത്തിയതെന്ന് ഉടമകള്‍ പറഞ്ഞു.

നാല് ദിവസമായി സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുകയായിരുന്നു. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ബസ് യാത്രാനിരക്കില്‍ ഒരു തീരുമാനം ഉണ്ടാകാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അവര്‍ അറിയിച്ചിരുന്നു.

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് ഒന്നില്‍ നിന്ന് ആറു രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍ നിന്ന് 1.10 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസുടമ സംയുക്ത സമിതി നേതൃത്വത്തിലായിരുന്നു പണിമുടക്ക് നടന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി