ആരോഗ്യരംഗം പരാജയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാർ വന്നതിനുശേഷം ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തില്ലെന്നും നിപ്പ വന്നത്, എരണം കെട്ടവർ ഭരിക്കുന്നത് കൊണ്ടെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഭാഷ എന്നും പിണറായി വിജയൻ വിമർശിച്ചു.
നിപ വ്യാപിക്കാത്തത് നല്ല കാര്യം. ആരും മരണപെട്ടില്ല എന്നതും നല്ല കാര്യം. നിപ പ്രതിരോധത്തിൽ വലിയ കാലതാമസം വന്നു. എരണം കെട്ടവർ ഭരിച്ചതു കൊണ്ടല്ല നിപ മരണം. ഇപ്പോൾ ആരും മരണപ്പെടാത്തത് നല്ല കാര്യം. എരണം കെട്ടവർ ഇരുന്നപ്പോൾ നിപ്പ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്. മരിച്ചവരുടെ കണക്കു പറഞ്ഞപ്പോൾ ഭരണപക്ഷം കൈയടിക്കുന്നത് കണ്ടു. എരണം കെട്ടവർ ആയതു കൊണ്ടല്ല രോഗത്തിന്റെ പ്രഹര ശേഷി കൊണ്ടാണ് അത്രയും മരണമുണ്ടായ എന്നും പിണറായി വിജയൻ വിമർശിച്ചു.
നിപ ബാധിച്ച കോഴിക്കോട് എത്താൻ ആരോഗ്യ മന്ത്രി എത്ര ദിവസം വൈകി.മറ്റെല്ലാം മാറ്റിവെച്ച് അവിടെ എത്തി ഏകോപിപ്പിക്കേണ്ടേ.സാധാരണ നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ലെന്നും പിണറായി വിജയൻ വിമർശിച്ചു. റീനയുടെ സ്ഥലംമാറ്റം, ഭരണം മാറിയത് അറിയാത്തവരെ കസേര മാറ്റി എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ഭരണം മാറിയശേഷം സർക്കാർ എന്ത് ചെയ്തു. പ്രതിരോധ പ്രവർത്തനത്തിനായി ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടിയില്ല. കാലവർഷത്തിനുമുമ്പ് ചെയ്യേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയില്ല. ഉന്നത ഉദ്യോഗസ്ഥരെ വിശ്വാസത്തിൽ എടുത്ത് പോകാൻ കഴിയണം. ഇവിടെ അത് നഷ്ടപ്പെട്ടു. ബാഹ്യ ഇടപെടലുകളുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്നും പിണറായി വിജയൻ പറഞ്ഞു.